IndiaKeralaLatest

മഹാരാഷ്ട്രയില്‍ കോവിഡ് വാക്സിന്‍ സൗജന്യം

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്സിനേഷന്‍ സൗജന്യമായിരിക്കുമെന്ന് മന്ത്രി നവാബ് മാലിക്. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയില്‍ പ്രതിദിനം 60000ത്തില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

തീരുമാനം കാബിനറ്റില്‍ ചര്‍ച്ച ചെയ്തതാണെന്നും വാക്സിനേഷനായുള്ള ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും നവാബ് മാലിക് പറഞ്ഞു. മഹരാഷ്ട്രക്ക് പുറമേ മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഗോവ, കേരളം, ഛത്തിസ്ഗഢ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, അസം, സിക്കിം, പശ്ചിമ ബംഗാള്‍, തമിഴ് നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളും പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്സിനേഷന്‍ സൗജന്യമായിരിക്കുെമന്ന് പ്രഖ്യാപിച്ചിരുന്നു.

കോവിഡിന്‍റെ മൂന്നാമത്തെ തരംഗം ഉടന്‍ ഉണ്ടാകുമെന്നും അത് രണ്ടാം തരംഗത്തേക്കാള്‍ ശക്തമോ ദുര്‍ബലമോ ആണോ എന്ന് ഇപ്പോള്‍ നിര്‍ണയിക്കാനാവില്ലെന്നും മന്ത്രി ആദിത്യ താക്കറെ നേരത്തെ അഭിപ്രായെപ്പട്ടിരുന്നു. പ്രതിരോധ കുത്തിവെപ്പ് സഹായിക്കുന്നില്ലെങ്കിലും ഭാവിയിലേക്കുള്ള തയാറെടുപ്പിന് ഇത് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരായ ഏറ്റവും വലിയ ആയുധം വാക്സിനേഷന്‍ ആണെന്നായിരുന്നു കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടത്. രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ യജ്ഞം മേയ് ഒന്നിന് ആരംഭിക്കാനിരിക്കുകയാണ്.

വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്നും വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നയം മാറ്റിയിരിക്കുകയാണ്. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാമെന്നാണ് കേന്ദ്രം പറയുന്നത്.

Related Articles

Back to top button