കാഞ്ഞങ്ങാട്: പ്രമാദമായ പുലിയന്നൂര്‍ ജാനകി ടീച്ചര്‍ വധക്കേസ്സില്‍ മെയ് 17-ന് അന്തിമവാദം നടക്കും. കേസ്സില്‍ വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മെയ് 17-ന് കേസ്സില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. 2017 ഡിസംബര്‍ 13-ന് രാത്രിയാണ് പുലിയന്നൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലെ റിട്ട. അദ്ധ്യാപികയായ പൊതാവൂരിലെ കളത്തേര വീട്ടില്‍ ജാനകിയെ മൂന്നംഗ സംഘം കഴുത്തറുത്തുകൊലപ്പെടുത്തിയത്.ജാനകിയുടെ ഭര്‍ത്താവ് കളത്തേര വീട്ടില്‍ കൃഷ്ണനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിസംഘം അദ്ധ്യാപികയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്തു നിന്നും 13 പവന് സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. പുലിയന്നൂര്‍ ചീര്‍ക്കളം വലിയ വീട്ടില്‍ വി. വി. വിശാഖ് 30, ചീര്ക്കളംതലക്കാട്ട് വീട്ടില്‍ ടി. ഹരീഷ് 23, ചീര്‍ക്കളം അള്ളറാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ 28, എന്നിവരടങ്ങിയ സംഘമാണ് അദ്ധ്യാപികയെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തത്. മുഖംമൂടി ധരിച്ചെത്തിയ സംഘത്തെ അദ്ധ്യാപിക തിരിച്ചറിഞ്ഞതാണ് കൊലയിലേക്ക് നയിക്കാനുണ്ടായ കാരണം.
Related Articles
Check Also
Close
-
മലങ്കര കാഴ്ചയിൽ സുന്ദരി ; ആഴങ്ങളിൽ ചതിക്കുഴിDecember 27, 2020 10:09 AM