പത്തനംതിട്ട: ജില്ലയില്‍ മഴ ശക്തമെങ്കിലും കാറ്റ് വീശാത്തത് ആശ്വാസമാകുന്നു. പന്തളം അപ്പര്‍ കുട്ടനാട് എന്നിവിടങ്ങളില്‍ പുഞ്ചപ്പാടങ്ങളില്‍ വെള്ളം കയറി കൊയ്ത്തിന് പാകമായ നെല്ല് വന്‍തോതില്‍ നശിച്ചു. വലിയ കാറ്റ് വീശാത്തതിനാല്‍ കാര്യമായ മറ്റ് കെടുതികളുണ്ടായിട്ടില്ല. സംസ്ഥാനത്ത് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കോന്നിയിലാണ്. പമ്ബ, അച്ചന്‍കോവില്‍, മണിമലയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാമുകളിലും ജലനിരപ്പ് ഉയര്ന്നിട്ടുെണ്ടങ്കിലും മൂഴിയാര്‍ ഒഴികെ മറ്റ് ഡാമുകള്‍ തുറന്നുവിടേണ്ട സാഹചര്യമിെല്ലന്ന് കലക്ടര്‍ അറിയിച്ചു.
അധികമായി മഴ ലഭ്യമായാല്‍ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വകുപ്പുകളും ജാഗരൂകരായിരിക്കണമെന്ന നിര്‍ദേശം കലക്ടര്‍ നല്‍കിയിട്ടുണ്ട്. അപ്പര്‍ കുട്ടനാട്ടില്‍ ആഴ്ചകള്‍ക്കു മുേമ്ബ പെയ്ത മഴയില്‍ നെല്‍പ്പാടങ്ങള്‍ മുങ്ങി കര്‍ഷകര്‍ വലിയ ദുരിതത്തിലായിരുന്നു. പിന്നാലെ വീണ്ടും മഴ ശക്തിപ്പെട്ടതോടെ പന്തളം മേഖലയിലും പാടങ്ങളില്‍ വെള്ളം കയറി. ഏക്കര്‍ കണക്കിന് പാടത്താണ് കൃഷി നാശമുണ്ടായിരിക്കുന്നത്. അച്ചന്‍കോവിലാര്‍ ചിലയിടങ്ങളില്‍ കരകവിഞ്ഞിട്ടുണ്ട്.
കെ.എസ്.ഇ.ബി കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ എല്ലാ പ്രശ്നങ്ങളും കെ.എസ്.ഇ.ബി പരിഹരിച്ചതായി യോഗത്തില്‍ അറിയിച്ചു. കോവിഡ് ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാണ് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കേണ്ടി വന്നാല്‍ കോവിഡ് രോഗികളെ ഉള്‍പ്പെടെ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.
കണ്ണീര്‍പ്പാടമായി കൊയ്യാറായ പാടങ്ങള്‍; ദുരിതത്തില്മുങ്ങി കര്‍ഷകര്‍
പന്തളം: കനത്ത മഴയില്‍ കൊയ്യാറായ പാടം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഒരുവര്‍ഷത്തെ കര്‍ഷകരുടെ അധ്വാനം പാഴായി. പന്തളം നഗരസഭയിലെ പടിഞ്ഞാറന്‍ മേഖലകളിലെ 500 ഏക്കറോളം വിശാലമായ കരിങ്ങാലി, ചിറ്റിലപ്പാടം, വാരുകൊല്ല, വലിയ കൊല്ല പാടശേഖരങ്ങളിലാണ് നൂറേക്കറോളം നെല്ല് കൊയ്തെടുക്കാന്‍ കഴിയാതെ വെള്ളത്തില്‍ നശിക്കുന്നത്. മൂന്നുദിവസമായി തുടരുന്ന മഴയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യവും ഇല്ലാത്തതാണ് ദുരന്തമായത്. 140 ഏക്കറാണ് ചിറ്റിലപ്പാടം.
ഇതില്‍ 115 ഏക്കറോളം കൊയ്തെടുത്തിട്ടുണ്ട്. കൊയ്ത നെല്ല് കരയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ചിറ്റിലപ്പാടത്ത് മാത്രം 25 ഏക്കറോളം ഇനി കൊയ്യാനുണ്ട് . കൊയ്തെടുത്ത നെല്ല് നനയാതെ സംഭരിക്കുന്നതിനുള്ള സൗകര്യവും കര്‍ഷകര്‍ക്കില്ല. മഴ കനത്തതോടെ സപ്ലൈകോ സംഭരിക്കുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ കൃഷിയിറക്കാന്‍ ഒരുമാസം താമസിച്ചത് കാരണമാണ് വേനല്‍ മഴക്കുമുേമ്ബ കെയ്തെടുക്കാന്‍ കഴിയാതെ പോയത്. ഐരാണിക്കുടി വലിയ തോട്ടിലേക്കാണ് വെള്ളം അടിച്ചുവിടേണ്ടത്. രണ്ടുവര്‍ഷം മുമ്ബ് തോട് ആഴംകൂട്ടിയിരുന്നു. 40ല്‍ 30 ഏക്കറോളം കൊയ്തു. ഇനി കൊയ്യാനുള്ള പത്തേക്കറില്‍ ആറേക്കറോളം വെള്ളം കയറിയതിനാല്‍ കൊയ്തെടുക്കാന്‍ പ്രയാസമാണ്. സമീപത്തെ നൂറേക്കര്‍ വലിയ കൊല്ലാക്കല്‍ കൊയ്ത്ത് തുടങ്ങിയില്ല. ഇവിടെ കൊയ്ത്തുയന്ത്രം ഇറക്കാന്‍ പറ്റാത്തവിധം വെള്ളത്തിലാണ്. വെള്ളിയാഴ്ച രാവിലെ നഗരസഭ ചെയര്പേഴ്സന് സുശീല സന്തോഷ് പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു. കുളനട പഞ്ചായത്തിലെ വെട്ടുവേലി പാടത്തും നെല്‍കൃഷി വെള്ളത്തിലായി.
20 ഏക്കറോളം നെല്‍കൃഷിയാണ് ഇവിടെ ഏഴുപേര്‍ചേര്‍ന്ന് നടത്തിയത്. മോശമല്ലാത്ത വിളവുമുണ്ടായി. കൊയ്ത്തിന് കൃഷിക്കാര്‍ തയാറെടുക്കുന്നതിനിടെയാണ് മഴ. കൊയ്ത്തിനിറങ്ങിയ യന്ത്രം പാടത്ത് പുതഞ്ഞതോടെ കൊയ്ത്ത് മുടങ്ങി. എക്സ്കവേറ്റര്‍ ഉപയോഗിച്ച് യന്ത്രം കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന്, അന്തര്‍ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കുറെ കൊയ്തെടുത്തു. എന്നാല്‍, മെതിച്ച് ഉണക്കിയെടുക്കാന്‍ കഴിയാതായി. ഇതോടെ, പ്രതിദിനം ആയിരം രൂപ കൂലി കൊടുത്തു നടത്തിയ കൊയ്ത്തും നഷ്ടക്കണക്കായി. ഇതേതുടര്‍ന്ന് പകുതിയോളം നെല്ല് കൊയ്തെടുക്കാതെ ഉപേക്ഷിക്കുകയായിരുന്നു. മാന്തുക ആനന്ദഭവനം കവിരാജ്, നന്ദനം വരദരാജന് നായര്‍, ഇല്ലത്തെക്കേതില് മത്തായി, മിനിഭവനം ശിവന്‍പിള്ള, കോടംപറമ്ബില് ബിജു, അനില്‍ ഉമ്മന്‍, ജോണി എന്നിവരാണ് കൃഷിയിറക്കിയത്.
കരയോട് ചേര്‍ന്നായതിനാല്‍ മത്തായിയുടെ രണ്ടേക്കറോളം ഭാഗത്തെ നെല്ല് മാത്രമാണ് യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാന്‍ കഴിഞ്ഞത്. 25 വര്‍ഷത്തിലേറെ തരിശുകിടന്നതാണ് ഈ പാടശേഖരം. മൂന്നുവര്‍ഷം മുമ്ബാണ് അന്നത്തെ ഗ്രാമപഞ്ചായത്ത് അംഗം കെ.ആര്. ജയചന്ദ്രന് മുന്‍കൈയെടുത്ത് നെല്‍കൃഷി ആരംഭിച്ചത്. ആദ്യതവണതന്നെ നൂറുമേനി വിളവാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും തുടര്‍ച്ചയായി പെയ്ത മഴയില്‍ നെല്ല് മറിഞ്ഞുവീണെങ്കിലും കൊയ്തെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം മഴ കര്‍ഷകരെ പൂര്‍ണമായും ചതിച്ചു. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. വിള ഇന്‍ഷുറന്‍സും കൃഷിക്കാര്‍ക്ക് ലഭിക്കില്ല.