IndiaLatest

പതിനാല് പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന കോവിഡ്:ഇന്ത്യയിൽ ആശങ്കയേറുന്നു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. രണ്ട് വയസുകാരി ഉള്‍പ്പടെ ബ്രിട്ടനില്‍ നിന്നെത്തിയ പതിനാല് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ മിററ്റിലുള്ള രണ്ടു വയസുകാരിക്കാണ് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പുതിയ വകഭേദമല്ല.കുട്ടിയേയും മാതാപിതാക്കളെയും മിററ്റിലെ സുഭാരതി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ആറ് പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.കര്‍ണാടകത്തില്‍ മൂന്നു പേര്‍ക്കും ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് പുതിയ വൈറസ് ബാധിച്ചത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ബ്രിട്ടനില്‍ നിന്ന് 33,​000 പേരാണ് ഇന്ത്യയിലെത്തിയത്. ഇവരില്‍ 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകള്‍ രാജ്യത്തെ പത്ത് ലാബുകളിലാണ് ജനിതക പരിശോധന നടത്തിയത്.

അതേസമയം കേരളത്തിലും അതീവ ജാഗ്രത നിര്‍‌ദേശമാണ് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ജനിതക മാറ്റം വന്ന കൊവിഡ് ആണോയെന്ന് പരിശോധിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button