IndiaLatest

ലോക്ഡൌണ്‍; ഡല്‍ഹി വിട്ടത് 8 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍

“Manju”

ഡല്‍ഹി: കോവിഡ് ലോക്ഡൌണിനെ തുടര്‍ന്ന് ആദ്യ നാലാഴ്ചകളില്‍ ഡല്‍ഹിയില്‍ നിന്നും പലായനം ചെയ്തത് 8 ലക്ഷം കുടിയേറ്റ തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഏപ്രില്‍ 19 നും മെയ് 14 നും ഇടയില്‍ 8,07,032 കുടിയേറ്റ തൊഴിലാളികള്‍ ബസുകള്‍ മുഖേനെ സ്വന്തം നാട്ടിലേക്ക് പോയി. അതില്‍ 3,79,604 പേര്‍ ലോക്ഡൌണിന്റെ ആദ്യ ആഴ്ച തന്നെ തലസ്ഥാനം വിട്ടു. രണ്ടാം ആഴ്ചയില്‍ 2,12,448, മൂന്നാം ആഴ്ചയില്‍ 1,22,490, നാലാം ആഴ്ചയില്‍ 92, 490 എന്നിങ്ങനെയാണ് കണക്കുകള്‍. അയല്‍ സംസ്ഥാനങ്ങളിലെ ഗതാഗത അധികാരികളുമായുള്ള സമയോചിതമായ ഏകോപനം, പ്രത്യേകിച്ച്‌ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, എന്‍‌സി‌ടി സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാര്‍ എട്ട് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ഡൌണിന്റെ നാല് ആഴ്ചയില്‍ 21,879 അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 19നാണ് ഡല്‍ഹിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് അത് പലതവണ നീട്ടുകയും ചെയ്തു. മേയ് 16 വരെയാണ് ലോക്ഡൌണ്‍. മഹാമാരിയുടെ തുടക്കമായ 2020 മാര്‍ച്ചിലെ മുന്‍കാല അനുഭവത്തില്‍ നിന്ന് മനസിലാക്കിയ അധികൃതര്‍ കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്‍മനാട്ടിലെത്തിക്കാന്‍ സംസ്ഥാന ഗതാഗത വകുപ്പ് ഇത്തവണ ആവശ്യമായ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button