IndiaLatest

നേതാക്കളെ വീട്ടുതടങ്കലിലാക്കിയ ഉത്തരവിനെതിരായ ഹര്‍ജി പിന്‍വലിച്ചു

“Manju”

ന്യൂഡല്‍ഹി: നാരദ കൈക്കൂലിക്കേസില്‍ മന്ത്രിമാര്‍ അടക്കം തൃണമൂല്‍ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി സിബിഐ പിന്‍വലിച്ചു. തൃണമൂല്‍ നേതാക്കളുടെ ജാമ്യാപേക്ഷ കോല്‍ക്കത്ത ഹൈക്കോടതി വിശാല ബെഞ്ചിനു വിട്ട കാര്യം വാദത്തിനിടെ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ഹര്‍ജി പിന്‍വലിക്കുകയാണെന്നു സിബിഐ കോടതിയെ അറിയിച്ചത്. മന്ത്രിമാര്‍ അടക്കമുള്ള തൃണമൂല്‍ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്യുകയും സിബിഐ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തതിനു പിന്നാലെ കൊല്‍ക്കത്ത ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് മേയ് 17നു വൈകുന്നേരം പ്രത്യേക സിറ്റിംഗ് നടത്തി നേതാക്കളെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ പ്രത്യേക ബെഞ്ചിന്‍റെ നടപടി ഭിന്ന വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വിഷയം പരിശോധിക്കുന്നത് വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിട്ടു. സിബിഐ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടെങ്കിലും ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇടപെട്ടില്ല. സിബിഐയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.

Related Articles

Back to top button