IndiaLatest

പ്രധാനമന്ത്രിയുമായി മമത കൂടിക്കാഴ്ച നടത്തിയത് 15 മിനിറ്റ്

“Manju”

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പശ്ചിമ മിഡ്‌നാപൂരിലെ കലൈകുണ്ട വ്യോമതാവളത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 15 മിനിറ്റ് കൂടിക്കാഴ്ച നടത്തി. ഈ ആഴ്ച ബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള യോഗത്തിനെത്തിയതായിരുന്നു ഇരുവരും. നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയശേഷം യോഗത്തില്‍ പങ്കെടുക്കാതെ മമതാ ബാനര്‍ജി മടങ്ങി. ‘പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ടായിരുന്നു… നമുക്ക് അറിയില്ലായിരുന്നു. എനിക്ക് ദിഘയില്‍ ഒരു യോഗമുണ്ടായിരുന്നു.ഞാന്‍ കലൈകുണ്ടയില്‍ പോയി രണ്ടായിരം കോടി രൂപ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് നല്‍കി. നിങ്ങള്‍ക്ക് ) എന്നെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ അനുവാദം വാങ്ങി പുറപ്പെട്ടു’- മമത പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button