IndiaKeralaLatest

അരുണ്‍ മിശ്രയെ മനുഷ്യാവകാശ കമ്മീഷന്‍ ആക്കിയതില്‍ ‍വിമര്‍ശിച്ച്‌ പ്രശാന്ത്ഭൂഷന്‍

“Manju”

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്കിയാല്‍ മരണാസന്നമായി കിടക്കുന്ന സര്‍ക്കാര്‍ സംവിധാനം മരിച്ചെന്ന് കരുതാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭുഷന്‍.
പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച സ്ഥാപനം ഇനി മരിച്ചതായി കണക്കാക്കാമെന്ന് പ്രശാന്ത്ഭൂഷന്‍ തീരുമാനത്തെ വിമര്‍ശിച്ച്‌ ട്വിറ്ററില്‍ കുറിച്ചത്. പേഴ്‌സണ്‍ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച ഒരു സ്ഥാപനം പൂര്‍ണ്ണമായി മരിച്ചുവെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്,’ ഭൂഷണ്‍ ട്വിറ്ററിലെഴുതി. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേരുകയും രാഷ്ട്രപതി അരുണ്‍മിശ്രയെ നിയോഗിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭ സ്പീക്കര്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് കേന്ദ്ര സര്‍ക്കാറാണ് നിര്‍ദേശിച്ചത്. ഇതില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഒഴികെയുള്ളവര്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ചതോടെയാണ് രാഷ്ട്രപതി നിയമനം നല്‍കിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയാണെന്നും അതിനാല്‍ ആ വിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്നും ആയിരുന്നു മല്ലികാര്‍ജുന ഖാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടതോടെ വിയോജിപ്പ് ഖാര്‍ഗെ ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു.
സര്‍വ്വീസിന്റെ അവസാനകാലത്ത് വിവാദമായ അനേകം വിധികള്‍ പുറപ്പെടുവിച്ച അരുണ്‍മിശ്രയെ മനുഷ്യാവകാശ കമ്മീഷനാക്കുന്നതില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു. അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകുന്നെങ്കില്‍ ദേശീയ വനിതാ കമ്മീഷന്റെ അടുത്ത അധ്യക്ഷനായി രഞ്ജന്‍ ഗൊഗോയ് വന്നാല്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നായിരുന്നു മൊയ്ത്ര കുറിച്ചത്. ജസ്റ്റീസായിരിക്കെ ലൈംഗികാരോപണം നേരിട്ടയാളാണ് രഞ്ജന്‍ ഗോഗോയി. പിന്നീട് അദ്ദേഹം രാജ്യസഭാംഗമായി.

Related Articles

Check Also
Close
Back to top button