IndiaLatest

മൂന്നാം തരംഗത്തെ നേരിടാന്‍ കര്‍മപദ്ധതികള്‍ തയ്യാറാക്കി ;അരവിന്ദ് കെജ്രിവാള്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തേക്കാള്‍ തീവ്രമായിരിക്കും മൂന്നാം തരംഗമെന്ന്  വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോവിഡ് മൂന്നാം തരംഗം കണ്ടെത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഐ.സി.യു കിടക്കകളും മരുന്ന് വിതരണവും വര്‍ധിപ്പിക്കും. 37,000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

വൈറസ് സൃഷ്ടിക്കുന്ന ആഘാതം കണ്ടെത്താന്‍ ഡല്‍ഹിയില്‍ രണ്ട് ജീനോം ട്രാക്കിംഗ് സൗകര്യങ്ങള്‍ ആരംഭിക്കും. രണ്ടാമത്തെ തരംഗത്തില്‍ സ്ഥിതി ഗുരുതരമാക്കിയത് ആരോഗ്യ സൗകര്യങ്ങളുടെ കുറവും ഓക്സിജന്‍ ക്ഷാമവുമാണ്. ഇത് പരിഹരിക്കാന്‍ ഓക്സിജനടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. 25 ഓക്സിജന്‍ ടാങ്കറുകള്‍ സര്‍ക്കാര്‍ വാങ്ങും. ഓക്സിജന്‍ സംഭരണ ശേഷി 420 ടണ്‍ ആയി ഉയര്‍ത്തും. ഒപ്പം 64 ഓക്സിജന്‍ പ്ലാന്‍റുകള്‍              സ്ഥാപിക്കും. ഇവ രണ്ട് മാസത്തിനുള്ളില്‍ തയാറാകും. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് 150 ടണ്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിച്ച്‌ നല്‍കും.

മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുമെന്ന് ഭയപ്പെടുന്ന കുട്ടികള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കിടക്കകളുടെ എണ്ണം, കുട്ടികള്‍ക്കുള്ള ഐ.സി.യു സൗകര്യങ്ങള്‍ എന്നിവ തീരുമാനിക്കാന്‍ പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 6000 ഓക്സിജന്‍ സിലിണ്ടറുകള്‍ ഇതുവരെ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ട്. കൂടാതെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ശേഖരിക്കുകയാണ്.

ഒരു മരുന്ന്‌ ഉചിതമാണോ അല്ലയോ എന്നതിനെക്കുറിച്ചും അത് ശരിക്കും ആര്‍ക്കാണ് വേണ്ടതെന്നുമുള്ള ഉപദേശങ്ങള്‍ ഡോക്ടര്‍മാരുടെ പാനല്‍ നല്‍കും. ‘ഒരു പ്രത്യേക മരുന്ന് നിശ്ചിത കേസിനുള്ളതല്ലെന്ന് ഉപദേശകന്‍ പറയുന്നുണ്ടെങ്കില്‍ അത് ഉപയോഗിക്കരുത്. അല്ലാത്തപക്ഷം ഇത് കടുത്ത ക്ഷാമത്തിനും ദുരുപയോഗത്തിനും കാരണമാകും’ -കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button