LatestThiruvananthapuram

വൃദ്ധനെ ഒറ്റമുറി കൂരയില്‍ അടച്ച്‌ ബന്ധുക്കള്‍; ഭക്ഷണംപുല്ലും, പ്ലാസ്റ്റിക്കും.

“Manju”

തിരുവനന്തപുരം: വില്ലുവിളാകത്ത് മാനസികരോഗിയെന്ന പേരില്‍ വൃദ്ധനെ ഒറ്റമുറി കൂരയില്‍ അടച്ച്‌ ബന്ധുക്കള്‍. പുറത്തിറങ്ങാതിരിക്കാന്‍ ഗേറ്റും അടച്ചതോടെ കിടക്കുന്ന മുറിയില്‍ തന്നെയാണ് മലമൂത്ര വിസര്‍‍ജനമടക്കം നടത്തുന്നത്.
വിശപ്പ് സഹിക്കവയ്യാതെ പുല്ലും പ്ളാസ്റ്റിക്കും കടിച്ച്‌ തിന്നുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഏഴ് സഹോദരങ്ങളുള്ള വേണുഗോപാല്‍ എന്ന 65 കാരനാണ് ദുര്‍ഗതി. വേണുവിനെ പരിചരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവും കയ്യൊഴിയുകയാണ്.
ഇപ്പോള്‍ പുല്ലല്ല തിന്നുന്നത്. എപ്പോളോ ലഭിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം അടങ്ങിയ പ്ളാസ്റ്റിക് കടിച്ച്‌ പറിക്കുകയാണ്.
വേണുഗോപാലിന് ഭാര്യയും ഏഴ് സഹോദരങ്ങളുമുണ്ട്. ഭാര്യ ഉപേക്ഷിച്ച്‌ പോയി. സഹോദരങ്ങളും തിരിഞ്ഞ് നോക്കുന്നില്ല. അതോടെ ഈ ഒറ്റമുറിയിലാണ് കിടപ്പും മലമൂത്രവിസര്‍ജനവും എല്ലാം.
ചീഞ്ഞ് നാറുന്ന മുറിയും കാട് കയറിയ മുറ്റവും കടന്ന് മോചനമില്ല. ബന്ധുക്കള്‍ മതിലും ഗേറ്റുംവച്ച്‌ പൂട്ടിയിരിക്കുകയാണ്.
തൊട്ടടുത്ത് സഹോദരിയുടെ ഭര്‍ത്താവും മകനുമുണ്ട്. സഹോദരി ആറ് മാസം മുന്‍പ് മരിച്ചു. അതുവരെ വേണുവിനെ പരിചരിച്ചു. ഇനി വയ്യെന്ന് തീര്‍ത്ത് പറയുകയാണ് അവരും.

Related Articles

Back to top button