IndiaLatest

കരിപ്പൂരിന് പിന്തുണയുമായി വ്യോമയാന മന്ത്രി

“Manju”

ശ്രീജ.എസ്

കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര വ്യോമയാനമന്ത്രാലയം . ടേബിള്‍ ടോപ്പ് റണ്‍വെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങള്‍ക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത് .അതേസമയം വെള്ളിയാഴചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ 103 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് .

കഴിഞ്ഞ ദിവസവും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കരിപ്പൂരിെന പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു . കരിപ്പൂരിലെ റണ്‍വേ എന്‍ഡ് സേഫ്റ്റ് ഏരിയ ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഒാര്‍ഗൈനസേഷെന്‍റ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചുള്ളതാണെന്നു മന്ത്രി പറഞ്ഞു . വ്യോമയാന മന്ത്രാലയം സുരക്ഷ ഉപദേശക സമിതിയംഗം അടക്കമുളളവര്‍ കരിപ്പൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഇവിെടയുളള റിസ മാനദണ്ഡപ്രകാരമല്ലാ എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഇതിനെതിരെയാണ് മന്ത്രി തന്നെ മറുപടി നല്‍കിയത്.

Related Articles

Back to top button