Uncategorized

ശാരിമോളുടെ ആത്മഹത്യ;പിന്നിൽ ഭർത്താവും കുടുംബവുമെന്ന് മാതാപിതാക്കൾ

“Manju”

തിരുവല്ല : മേപ്രാൽ സ്വദേശി സി എസ് ശാരിമോൾ ജീവനൊടുക്കാൻ കാരണം ഭർതൃവീട്ടിലെ പീഡനമെന്ന് കുടുംബം. ഭർത്താവിന്റെ വീട്ടുകാർ യുവതിയുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കിയതിന് പിന്നാലെയാണ് ശാരിമോൾ വിഷക്കായ കഴിച്ചത്. മാർച്ച് 30 നായിരുന്നു സംഭവം.

ബഹ്‌റിൻ ഡിഫൻസ് ആശുപത്രിയിലെ നഴ്‌സായിരുന്നു ശാരിമോൾ. 2019 നവംബർ 19 നാണ് കൈനകരി സ്വദേശി കൃഷ്ണദാസുമായുള്ള ശാരിമോളുടെ വിവാഹം നടന്നത്. തുടർന്ന് ശാരി ബഹ്‌റിനിലേയ്ക്ക് മടങ്ങിപ്പോയി. എന്നാൽ ഇവരുടെ സ്ഥിരനിക്ഷേപത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് സ്ഥിരമായി മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് ശാരിയുടെ കുടുംബം പറയുന്നു. ഇതിന്റെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

മാർച്ച് 31 ന് ഭർത്താവിന്റെ വീട്ടുകാർ ശാരിമോളുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കിയതായി പരാതിയുണ്ട്. വീടിനകത്തെ സാധനങ്ങൾ തകർക്കുകയും സഹോദരനേയും പിതാവിനെയും മർദ്ദിക്കുകയുമായിരുന്നു. സംഘർഷം നടന്നതിന് പിന്നാലെയാണ് ശാരി മോൾ ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ 31 ന് മരിച്ചു.

കടബാദ്ധ്യതകൾ മറച്ചുവെച്ചാണ് കൃഷ്ണദാസിന്റെ കുടുംബം വിവാഹം നടത്തിയതെന്ന് ശാരിമോളുടെ കുടുംബം ആരോപിച്ചു. സ്വർണം പണയം വെച്ച് പണം എടുക്കാൻ ശാരിമോൾ തയ്യാറായിട്ടും ഭർത്താവും കുടുംബവും സമ്മതിച്ചില്ല. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയ്ക്ക് ഉൾപ്പെടെ പരാതി നൽകിയതായി ശാരിമോളുടെ കുടുംബാംഗങ്ങൾ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായും ഭർത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ വ്യക്തമാക്കി.

Related Articles

Back to top button