IndiaLatest

അഞ്ചാംപനിയുടെ വാക്സിന്‍ എടുത്ത കുട്ടികളില്‍ കോവിഡ് ബാധിച്ചാല്‍ നേരിയ ലക്ഷണങ്ങളോടെ വന്നു പോകുമെന്ന് ഗവേഷകര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ആശ്വാസ വാര്‍ത്തയുമായി ഇന്ത്യന്‍ ​ഗവേഷകര്‍. അഞ്ചാംപനിയുടെ വാക്സിന്‍ (എംഎംആര്‍) എടുത്ത കുട്ടികളില്‍ കോവിഡ് ബാധിച്ചാലും നേരിയ ലക്ഷണങ്ങളോടെ വന്നുപോകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.

സാര്‍സ്-കോവ് 2വിലെ സ്പൈക്ക് പ്രോട്ടീനും മീസല്‍സ് വൈറസിലെ പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഹീമോ​ഗ്ലൂട്ടിനും തമ്മില്‍ സാമ്യമുണ്ട്. ഇതേ തുടര്‍ന്നാണ് പഠനം നടത്താന്‍ ​ഗവേഷകര്‍ തീരുമാനിച്ചത്. സാര്‍സ്-കോവ്-2 വൈറസിനെതിരെ അഞ്ചാംപനിയുടെ വാക്സിന്‍ 87.5 ശതമാനം ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെന്നും ​പഠനത്തില്‍ പറയുന്നു. മീസല്‍സ് വാക്സിന്‍ കുട്ടികളില്‍ കോവിഡ് ബാധയ്ക്കെതിരെ ദീര്‍ഘകാല സംരക്ഷണവും പ്രധാനം ചെയ്യാമെന്നും ​ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡ് ബാധിച്ച കുട്ടികളെ സൈറ്റോകിന്‍ സ്റ്റോം (പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥ) എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ നിന്നും എംഎംആര്‍ വാക്സിന്‍ സംരക്ഷിച്ചേക്കുമെന്നും ​ഗവേഷകര്‍ പറഞ്ഞിട്ടുണ്ട്.

കുട്ടികള്‍ക്ക് 9-ാംമാസത്തിനും 12-ാം മാസത്തിനും ഇടയിലാണ് എംഎംആര്‍ ആദ്യ ഡോസ് നല്‍കുന്നത്. 16-24 മാസത്തിനിടയിലാണ് രണ്ടാം ഡോസ്. കോവിഡ് 19 വാക്സിന്‍ ലഭ്യമാകുന്നതുവരെ ഇത് ഗുണം ചെയ്യും. ഇതുവരെ എംഎംആര്‍ വാക്സിന്‍ എടുക്കാത്തവര്‍ എത്രയുംപെട്ടെന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് മീസല്‍സിനെതിരെയും കോവിഡിനെതിരെയും പ്രതിരോധം നേടണമെന്ന് ​ഗവേഷകര്‍ പറഞ്ഞു.

Related Articles

Back to top button