IndiaLatest

ഇന്ത്യയുടെ അവസാന രക്ഷകന്‍; ശ്രീജേഷ്

“Manju”

കൊച്ചിയില്‍ നിന്നും 30 കിലോമീറ്റര്‍ മാറിയുള്ള ഒരു ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ പഠിക്കുമ്ബോള്‍ തന്നെ, ശ്രീജേഷ് നാളെ ഇന്ത്യന്‍ കായിക രംഗത്തെ മിന്നും താരമാകുമെന്ന് അവിടുത്തെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന് ബോധ്യമുണ്ടായിരുന്നു.

എല്ലാ കായിക ഇനങ്ങളിലും ശ്രീജേഷ് മികവ് പുലര്‍ത്തിയിരുന്നു, ജാവലിനും ഡിസ്‌ക്കും ദീര്‍ഘ ദൂരം എറിയാനും ചാടാനും ഓടാനും എല്ലാത്തിനും മിടുക്കനായിരുന്നു. വോളിബോള്‍ ടീമിലും ബാസ്‌കറ്റ് ബോള്‍ ടീമിലും അംഗമായിരുന്ന ശ്രീജേഷ് ലോങ്ങ് ജമ്ബിലും ഹൈ ജമ്ബിലും മികവ് പുലര്‍ത്തിയിരുന്നു. ഓട്ടമത്സരത്തിനുള്ള കഴിവും ഉണ്ടായിരുന്നെങ്കിലും അത് ശ്രീജേഷിന് താത്പര്യമുണ്ടായിരുന്നില്ല. അതായത് ഹോക്കി ഒഴിച്ച്‌ എല്ലാ കായിക ഇനങ്ങളും ആസ്വദിച്ചിരുന്നു.
അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്തെ ജിവി രാജ സ്പോര്‍ട്സ് സ്കൂളിലേക്ക് ശ്രീജേഷിനെ നിര്‍ദേശിച്ചതും. അവിടെ ഏത് തരത്തിലുള്ള കായിക വൈദഗ്ദ്ധ്യവും വികസിപ്പിക്കാന്‍ ശ്രീജേഷിന് കഴിയുമായിരുന്നു.

എന്നാല്‍ കൃഷിക്കാരായിരുന്ന വളരെയധികം സന്ദേഹമുള്ള മാതാപിതാക്കളെ ബോധ്യപ്പെടുത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു. “സ്പോര്‍ട്സ് കോട്ട, സര്‍ക്കാര്‍ ജോലി”. പോകുന്നതിനു മുന്‍പ് വരെ ശ്രീജേഷും വളരെ ആവേശത്തിലായിരുന്നു. എന്നാല്‍ പോകുന്നതിനു മുന്‍പ് എന്തോ ഭാരം അദ്ദേഹത്തെയും പിടികൂടി. “ഞാന്‍ അവരുടെ അടുത്ത് നിന്നും ഒരിക്കലും മാറി നിന്നിട്ടില്ല, പോകാനുള്ള ആ ദിവസം ആയപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി, പോകണ്ട എന്നായി, ഞാന്‍ വളരെ ആതമവിശ്വാസം ഉള്ള ആളായിരുന്നു, പക്ഷേ ആ ദിവസം എനിക്ക് അസ്വസ്ഥത തോന്നി” ശ്രീജേഷ് ഒരിക്കെ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

കേവലം 200 കിലോ മീറ്ററിന് അപ്പുറമുള്ള തിരുവനന്തപുരം മറ്റെവിടെയോ ആണെന്ന് തോന്നി. പരിചയമില്ലാത്ത സംസ്‍കാരം, ഭക്ഷണം, ചുറ്റുപാട്, കുടുംബത്തെയും സുഹൃത്തുക്കളെയും പാടവും വിട്ട് മറ്റേതോ ലോകത്ത്. പക്ഷേ ട്രെയിന്‍ കായലുകളും എല്ലാം കടന്ന് മനോഹരമായ പാതയിലൂടെ പോയപ്പോള്‍ ശ്രീജേഷ് പതിയെ മനസുമാറ്റി. മൂന്ന് മണിക്കൂറത്തെ യാത്രക്ക് ശേഷം തിരുവനന്തപുരത്ത് കാലു കുത്തിയ ശ്രീജേഷിന് വല്ലാതെ ആത്മാവിശ്വാസം ലഭിച്ചു. എല്ലാം നേരിടാന്‍ തയ്യാറായി. “എനിക്ക് പെട്ടെന്ന് വല്ലാതെ ആത്മവിശ്വാസം തോന്നി, എന്റെ ജീവിതം മാറുന്ന പോലെ, അതായിരുന്നു എന്റെ യഥാര്‍ത്ഥ യാത്രയുടെ തുടക്കം” അദ്ദേഹം പറഞ്ഞു.

പുതിയ തുടക്കം

ശ്രീജേഷ് കരുതിയതിനേക്കാള്‍ വലിയ രീതിയില്‍ ജീവിതം മാറുകയായിരുന്നു. സ്കൂളില്‍ ഹോക്കി കളിക്കുന്ന കുറച്ചുപേരുടെ സമീപം ശ്രീജേഷ് പോകാന്‍ ഇടയായി, അതാണ് തന്റെ വിധിയെന്ന ഒരു തോന്നല്‍ ശ്രീജേഷിന് ഉണ്ടായി. അടുത്ത ദിവസം ശ്രീജേഷ് അവിടെ എത്തി, പരിശീലനം നടത്തുന്നവരുടെ കായികക്ഷമത കണ്ടു ഞെട്ടി, താന്‍ “ഒരു പുഴുവാണെന്ന് തോന്നി”. ബാസ്‌ക്കറ്റ് ബോളിനും വോളിബോള്‍ കോര്‍ട്ടിനും സമീപം എത്തി. താന്‍ “കുള്ളനാണെന്ന് തോന്നി”, ഫുട്ബോള്‍ കളിക്കുന്നതിനെ കുറിച്ചു ചിന്തിച്ചു, “ഒരുപാട് ഓടേണ്ടി വരും, ക്രിക്കറ്റോ? എനിക്ക് അത് ശരിയാവില്ല” ഒടുവില്‍ ഹോക്കി കളിക്കുന്നവരില്‍ കുറച്ചു സുഹൃത്തുക്കളെ ഉണ്ടാക്കി. ഒരേ പ്രായവും ഒരേ ശരീരവും ഉള്ളവര്‍. അവരോട് ഒപ്പം നടക്കാനും ഇടക്ക് കളിക്കാനും തുടങ്ങി.

അപ്പോഴാണ് ഹോക്കി കോച്ചായ ജയകുമാര്‍ ശ്രീജീഷിനെ കാണുന്നത്. “അലസനായ ഒരു ഡിഫന്‍ഡര്‍ അല്ലെങ്കില്‍ ഒരു സെന്റര്‍ ഹാഫ് ആയിരുന്നു അദ്ദേഹം. എന്നാല്‍ എല്ലായ്പ്പോഴും അവനെ രക്ഷിക്കുന്ന മികച്ച റിഫ്കക്സ് ഉണ്ടായിരുന്നു. പിന്നെ ഞാന്‍ വിചാരിച്ചു എന്തുകൊണ്ട് അവനെ ഒരു ഗോള്‍കീപ്പറാക്കിക്കൂടാ എന്ന്. കുട്ടികള്‍ ‘ഗോള്‍ കീപ്പറാകാന്‍ ഇഷ്ടപ്പെടുന്നില്ല, പക്ഷേ ഇത് ഒരു പ്രധാന റോളാണ്” അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം ആ വേഗത്തിലുള്ള റിഫ്ളക്സുകളാണ് അദ്ദേഹത്തെ ഇന്ത്യയിലെ മികച്ച കീപ്പര്‍മാരില്‍ ഒരാളാക്കിയത്. ടോക്കിയോയില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ വിജയത്തിലും പ്രധാന പങ്കുവഹിച്ചത് അതാണ്.

“ശ്രീജേഷിനെ പോലെ വിശ്വസ്തനായ ഒരാള്‍ ഉണ്ടായിരിക്കുക പ്രധാനമാണ്. അദ്ദേഹം ഇന്ത്യന്‍ ഹോക്കിയിലെ അതികായനാണ്. ഒരുപാട് പ്രയത്നിച്ചിട്ടാണ് ഇന്നത്തെ നിലയില്‍ അദ്ദേഹം എത്തിയിരിക്കുന്നത്” എന്നാണ് ഇന്ത്യന്‍ പരിശീലകന്‍ ഗ്രഹാം റെയ്ഡ് മത്സര ശേഷം പറഞ്ഞത്.

ഗിയറിനോട് പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുത്തു എന്നാല്‍ എല്ലാം അവന്‍ വേഗം പഠിച്ചു, അവനു ആ ഗെയിം സെന്‍സും ദീര്ഘദൃഷ്ടിയും ഉണ്ടായിരുന്നു, ജയകുമാര്‍ പറഞ്ഞു. കൗമാര പ്രായം കഴിഞ്ഞപ്പോള്‍ ശ്രീജേഷ് ഉയരം വെക്കാനും പേശികള്‍ വലുതാകാനും തുടങ്ങി , അദ്ദേഹം ഒരു ഷോട്ട് പുട്ട് താരമോ ജാവലിന്‍ താരമോ ആണെന്ന് പലരും തെറ്റിദ്ധരിച്ചു അദ്ദേഹം പറഞ്ഞു.

ജയകുമാറിന് ശ്രീജേഷിന്റെ സാധ്യതകളെക്കുറിച്ച്‌ ഉറപ്പുണ്ടായിരുന്നെങ്കിലും, ഹോക്കി പ്രിയമല്ലാത്ത കേരളത്തില്‍ തന്റെ കഴിവ് നഷ്ടപ്പെടുമെന്ന് തോന്നിയിരുന്നു, ഹോക്കിയില്‍ “ഇന്ത്യ ഒരു കാലത്ത് ഗംഭീരമായിരുന്നു, എന്നാല്‍ ഇപ്പോള്‍ മാറിയിരിക്കുന്നു”, ഒളിമ്ബിക്സ് സമയത്ത് പോലും കഷ്ടിച്ച്‌ ആളുകള്‍ കണ്ടാലായി. ഒരു മലയാളിയോട് എത്ര കളിക്കാരെ അറിയാമെന്ന് ചോദിക്കു. മിക്കവാറും, അവന്‍ മൂന്ന് വിരലുകള്‍ ചുരുട്ടും. ധ്യാന്‍ ചന്ദ്, ധനരാജ് പിള്ള . ഇപ്പോള്‍ ശ്രീജേഷ്.

ഹോക്കി സ്വീകരിക്കുന്നവര്‍ ഇല്ലാത്ത സ്ഥലം

സംസ്ഥാനത്ത് ആദ്യ ആസ്ട്രോ ടര്‍ഫ് നിര്‍മിച്ചത് 2015ലാണ്. കേരളത്തില്‍ നിന്ന് ഹോക്കിയില്‍ ഇന്ത്യക്കായി ഇറങ്ങിയത് ഏഴ് പേരാണ്. അതില്‍ ശ്രീജേഷ് ഒഴികെയുളളവര്‍ ആസ്ട്രോ ടര്‍ഫ് വരുന്നതിന് മുന്‍പ് കളിച്ചവരാണ്. ഒരു പഴയ ഗിയറാണ് ശ്രീജേഷിന് ഉണ്ടായിരുന്നത്, പട്ടണങ്ങളില്‍ പോലും അത് വാങ്ങാന്‍ കിട്ടില്ലായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന രണ്ടു ഹോക്കി താരങ്ങളും ഗോള്‍ കീപ്പര്‍മാരായിരുന്നു. ഹെലന്‍ മേരി (2002 കോമണ്‍‌വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്), മാനുവല്‍ ഫ്രെഡറിക് (1972 മ്യൂണിച്ച്‌ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ്) എന്നിവരാണ് അവര്‍.

ഹിന്ദി സിനിമകളിലെ ബേസ്ബോള്‍ ബാറ്റ് പോലെ സിനിമകളിലെ സംഘടനാ രംഗങ്ങളില്‍ ഉപയോഗിക്കുന്ന ഒന്നായിരുന്നു ഹോക്കി സ്റ്റിക്ക്. ആ സമയത്താണ് ജയകുമാര്‍ ദേശിയ ജൂനിയര്‍ ടീമിന്റെ കോച്ചായ ഹരേന്ദ്ര സിങിനെ വിളിക്കുന്നത്, അതിനു ശേഷം ആകസ്മികമായി തിരുവനന്തപുരത്ത് ഒരു അണ്ടര്‍ 14 ടൂര്‍ണമെന്റ് കാണാന്‍ അദ്ദേഹം വന്നു, ശ്രീജേഷിനെയും ജയകുമാറിനെയും ഡല്‍ഹി ക്യാംപിലേക്ക് ക്ഷണിച്ചു. ഇത് 2003ല്‍ ആയിരുന്നു. ബ്രാന്‍ഡല്ലാത്ത ബാഗും ഒരു കീപ്പര്‍ കിറ്റും പോലുമില്ലാതെ ഡല്‍ഹിയില്‍ എത്തി, കാരണം മാതാപിതാക്കള്‍ക്ക് അത് താങ്ങാനാവില്ലയിരുന്നു ( ഏകദേശം 15,000 രൂപ വിലയുണ്ടായിരുന്നു). “അന്തര്‍ സംസ്ഥാന ടൂര്‍ണമെന്റുകളില്‍, അവര്‍ എന്റെ ഗിയറിനെ കളിയാക്കാറുണ്ടായിരുന്നു. അത് എന്നെ അസ്വസ്ഥനാക്കിയില്ല. എനിക്ക് എന്റെ ശരീരമുണ്ടായിരുന്നു, എന്റെ ഏറ്റവും വലിയ ആയുധം എന്റെ മനസ്സായിരുന്നു,” അദ്ദേഹം പറഞ്ഞു

Related Articles

Back to top button