സിന്ധുമോൾ ആർ
ന്യൂഡല്‍ഹി: ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ . രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ മറുപടി. ഫിംഗര്‍ നാല് വരെയാണ് ഇന്ത്യന്‍ അതിര്‍ത്തി എന്നത് തെറ്റ്. യഥാര്‍ഥ നിയന്ത്രണരേഖ ഫിംഗര്‍ എട്ടിലാണ്. നാലില്‍ അല്ല. അതുകൊണ്ടാണ് ഫിംഗര്‍ എട്ട് വരെ സേന പട്രോളിംഗ് നടത്തിയത്.1962ല്‍ കൈവശപ്പെടുത്തിയ 43,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടേതാണ്. ചില മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കുന്നുവെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് കൈമാറി മോദി അടിയറവ് പറഞ്ഞെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. മോദി ചൈനയ്ക്ക് കീഴടങ്ങിയെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.