KeralaLatestThrissur

കോലിഞ്ചിക്ക് ഭൗമ സൂചിക പദവി

“Manju”

കോലിഞ്ചിക്ക് ഭൗമ സൂചിക പദവി; കാർഷിക സർവകലാശാല സംഘം ചിറ്റാറിൽ | geo-index  status to Bitter ginger Agricultural University team in Chittaur | Madhyamam
വടശ്ശേരിക്കര: മലയോര കര്‍ഷകരുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങളിലൊന്നായ കോലിഞ്ചി കൃഷിയെ സര്‍ക്കാര്‍ ഔഷധസസ്യ ഗണത്തില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോലിഞ്ചിക്ക് ഭൗമ സൂചിക പദവി ലഭ്യമാകുന്നത് സംബന്ധിച്ച്‌ പഠിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിദഗ്ധ സംഘം ചിറ്റാറിലെത്തി. കര്‍ഷകരുമായി സംവദിച്ച സംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.
ഭൗമ സൂചിക പദവി ലഭ്യമാകുന്നതോടെ മലയോര മേഖലയിലെ കോലിഞ്ചി കൃഷിക്കാര്‍ക്ക് അര്‍ഹമായ വില ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര വിപണികള്‍ കണ്ടെത്തുന്നതിനും സാധ്യമാവും.
ചിറ്റാര്‍ കേന്ദ്രമാക്കി കോലിഞ്ചി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു പ്രവര്‍ത്തനം നടന്നുവരുകയാണ്. കൃഷിവകുപ്പ്, കാര്‍ഷിക സര്‍വകലാശാല, ഔഷധസസ്യ ബോര്‍ഡ് എന്നീ മൂന്നു വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കുന്നത്.
ശാസ്ത്രീയ കൃഷി, കൃഷിയുടെ ഏകോപനം, വിപണനം എന്നിവ നിലവില്‍ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ മുന്‍ൈകയെടുത്താണ് കോലിഞ്ചി കര്‍ഷകര്‍ക്കുവേണ്ടി കണ്‍സോര്‍ഷ്യം രൂപവത്കരിച്ചത്. ചിറ്റാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോലിഞ്ചി കര്‍ഷകരില്‍നിന്ന് വിദഗ്ധ സംഘം വിവരങ്ങള്‍ ശേഖരിച്ചു.
കണ്‍സോര്‍ഷ്യം പ്രസിഡന്‍റ് എസ്. ഹരിദാസിന്റെ അധ്യക്ഷതയില്‍ ഡോ. ദീപ്തി ആന്‍റണി, പ്രഫ. ഡോ. രാഖി, മാത്യു എബ്രഹാം, കെ.ജി. മുരളീധരന്‍, ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സജി കുളത്തുങ്കല്‍, ടി.എ. രാജു, ജേക്കബ് വളയംപള്ളി, ടി.എസ്. രാജു എന്നിവര്‍ സംസാരിച്ചു

Related Articles

Back to top button