വിഷവാതകം ശ്വസിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം
തിരുവനന്തപുരം: കിണര്‍ നിര്‍മ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടവർക്ക് ധനസഹായം നൽകാൻ തീരുമാനം. കൊല്ലം സ്വദേശികളായ രാജന്‍, മനോജ്, ശിവപ്രസാദ്, സോമരാജന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. രാജന്റെയും മനോജിന്റെയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും, ശിവപ്രസാദിന്റെ അമ്മയ്‌ക്ക് രണ്ടു ലക്ഷം രൂപയും സോമരാജന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയും അനുവദിക്കും.
രാജന്റെ ഭാര്യയ്‌ക്ക് 1 ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും, മനോജിന്റെ ഭാര്യയ്‌ക്ക് 1 ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും, സോമരാജന്റെ ഭാര്യയ്‌ക്ക് രണ്ടു ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് ഓരോ ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍ക്കൃത ബാങ്കില്‍ പതിനെട്ടു വയസ്സുവരെ സ്ഥിരനിക്ഷേപം ചെയ്ത് പലിശ രക്ഷകര്‍ത്താവിന് ലഭ്യമാക്കുവാനുള്ള നടപടികള്‍ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.