KannurLatest

കുഞ്ഞിമംഗലത്ത് വ്യാപക കണ്ടല്‍ നശീകരണം

“Manju”

പയ്യന്നൂര്‍: പരിസ്ഥിതിലോല പ്രദേശമായ കുഞ്ഞിമംഗലം പുല്ലങ്കോട് പുഴയോരത്ത് വന്‍തോതില്‍ കണ്ടല്‍ നശിപ്പിച്ച്‌ നീര്‍ത്തടം മണ്ണിട്ടുനികത്തുന്നു. നികത്തിയ മണ്ണെടുത്ത് പൂര്‍വ സ്ഥിതി സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുഞ്ഞിമംഗലം പൗരാവകാശ പരിസ്ഥിതി സമിതി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. വേലിയേറ്റ സമയത്ത് ജലനിരപ്പെത്തുന്ന സ്ഥലത്തുനിന്നും 50 മീറ്ററിനുള്ളില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദനീയമല്ലെന്നിരിക്കെയാണ് ഇവിടെ കണ്ടല്‍ക്കാടുകള്‍ വന്‍തോതില്‍ നശിപ്പിച്ച്‌ മണ്ണിട്ട് നികത്തിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. നികത്തിയ മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്വന്തം ചെലവില്‍ നീക്കം ചെയ്ത് പൂര്‍വ സ്ഥിതി സ്ഥാപിക്കാനാവശ്യമായ കര്‍ശന നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ഇത്തരം നിയമലംഘനത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പൗരാവകാശ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.

Related Articles

Back to top button