KeralaLatest

അദിനാന്‍ മരിച്ചത് ഗെയിമിലെ നിര്‍ദ്ദേശാനുസരണം

“Manju”

തലശേരി: ഓണ്‍ലൈന്‍ ഗെയിമില്‍ ഹരം കയറി ഒടുവില്‍ ഗെയിമില്‍ തോല്‍ക്കുന്ന കുട്ടികള്‍ക്ക് മരണത്തെ പുല്‍കാന്‍ വഴികള്‍ പറഞ്ഞു കൊടുത്തും ഓണ്‍ലൈന്‍ ഗെയിം ആപ്പുകള്‍ തന്നെയാണെന്ന് കണ്ടെത്തല്‍.  ആത്മഹത്യയ്ക്കുള്ള വസ്തുക്കള്‍ ഏത് തിരഞ്ഞെടുക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

അദിനാന്‍ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ച സോഡിയം നൈട്രേറ്റ് ഓണ്‍ലൈന്‍ വഴിയാണ് ലഭിച്ചതെന്ന വിവരത്തെത്തുടര്‍ന്നു നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണ വഴികളും കളിക്കളത്തില്‍നിന്നു തന്നെ കുട്ടികള്‍ക്കു ലഭിക്കുന്നുണ്ടെന്ന വിവരം പുറത്തു വന്നിട്ടുള്ളത്.

തലശേരി കൊളശേരിയില്‍ സമാനമായ സംഭവം മുമ്പ് നടന്നിരുന്നു. നഗരസഭയിലെ ഡ്രൈവറായിരുന്ന വ്യക്തിയുടെ വിദ്യാര്‍ഥിയായ മകനാണ് അന്ന് ഓണ്‍ലൈന്‍ ഗെയിമിനു പിന്നാലെ ജീവന്‍ ഒടുക്കിയത്. ഈ വിദ്യാര്‍ത്ഥിയുടെ ലാപ് ടോപ് പരിശോധിച്ചപ്പോഴാണ് മരണ വഴിയും ഓണ്‍ലൈന്‍ ഗെയിം നിര്‍ദേശിച്ചതാണ് വ്യക്തമായത്.

ബ്ലൂവെയില്‍( നീല തിമിംഗലം ) എന്ന ഗെയിം ആയിരുന്നു ആ വിദ്യാര്‍ഥി കളിച്ചിരുന്നത്. ഡു ഓര്‍ ഡൈ എന്നതാണ് ഇത്തരം കളികളുടെ മുദ്രാവാക്യം. ഇത്തരം ഗെയിം കളിക്കുന്നവര്‍ ഒടുവില്‍ ഒന്നെങ്കില്‍ ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന സ്ഥിതിയില്‍ എത്തും.

മരണ വഴികള്‍ അജ്ഞാതന്‍ നിര്‍ദേശിക്കുന്ന അവസ്ഥയാണ് ഈ കളികളില്‍ ഉള്ളത്. ഈ സംഭവത്തില്‍ ആദ്യം ഗൗരവമേറിയ അന്വഷണം നടന്നെങ്കിലും പിന്നീട് അന്വേഷണം നിശ്ചലമാകുകയായിരുന്നു. മകന്റെ മരണത്തില്‍ മനം നൊന്ത് മാതാപിതാക്കളും പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

അദിനാന്റെ മരണം സംബന്ധിച്ച്‌ ധര്‍മടം സിഐ ടി.പി സുമേശിന്റെ നേതൃത്വത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ജീവനൊടുക്കുന്നതിനു മുമ്പ് അദിനാന്‍ എറിഞ്ഞു തകര്‍ത്ത മൊബൈല്‍ ഫോണിന്റെ ഡിസ് പ്ലേ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചെങ്കിലും ഡാറ്റ ബ്രേക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഫോറന്‍സിക് ലാബിന്റെ സഹായത്തോടെ ഡാറ്റ ബ്രേക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. അദിനാന്‍ ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ച സോഡിയം നൈട്രേറ്റ് ലഭിച്ച വഴിയെക്കുറിച്ചും പോലീസ് അന്വേഷിച്ച്‌ വരികയാണ്. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടിരുന്ന അദിനാനെ പല തവണ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

കതിരൂര്‍ മലാല്‍ എ കെ ജി വായനാശാലക്ക് സമീപത്തെ അഥര്‍വ് (14) എന്ന വിദ്യാര്‍ഥിയുടെ മരണം സംബന്ധിച്ചു മഹാരാഷട്ര പോലീസിന്റെ അന്വഷണവും നടന്നു വരികയാണ്. മഹാരാഷട്രയിലെ കൊല്ലാപ്പൂര്‍ ഷന്‍ വാര്‍ പേട്ടിലെ വീട്ടില്‍ വെച്ചാണ് അഥര്‍വ് ജീവനൊടുക്കിയത്.

Related Articles

Back to top button