InternationalLatest

പതിനെട്ടിനും അറുപതിനും ഇടയിലുള്ള പുരുഷന്‍മാര്‍ രാജ്യം വിടുന്നത് തടഞ്ഞു

“Manju”

കീവ് : റഷ്യയുടെ ആക്രമണത്തില്‍ രണ്ടാം ദിവസം രാജ്യത്തെ പതിനെട്ടിനും അറുപതിനും ഇടയിലുള്ള പുരുഷന്‍മാര്‍ രാജ്യം വിടുന്നത് യുക്രെയിന്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് പട്ടാള നിയമം നടപ്പിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ശത്രുവിനെതിരെ പോരാടാനുള്ള അവസാന അടവായിട്ടാണ് രാജ്യത്തെ പുരുഷാരത്തെ യുക്രെയിന്‍ കാണുന്നത്. ഇത് സംബന്ധിച്ച ഉത്തരവില്‍ യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഒപ്പു വച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധം ഉറപ്പാക്കാനും പോരാട്ടത്തില്‍അണിനിരക്കുവാനുമായി ഇവരെ അടുത്ത ഘട്ടത്തില്‍ വിളിച്ചേക്കും.

ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്കാണ്,’ സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘ആരാണ് നമുക്കൊപ്പം പോരാടാന്‍ തയ്യാറുള്ളത്? ഞാന്‍ ആരെയും കാണുന്നില്ല. യുക്രെയ്നിന് നാറ്റോ അംഗത്വത്തിന്റെ ഉറപ്പ് നല്‍കാന്‍ ആരാണ് തയ്യാറുള്ളത്? എല്ലാവരും ഭയപ്പെടുന്നു.’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് പട്ടാള നിയമം നിലനില്‍ക്കുന്നിടത്തോളം കാലം പുരുഷന്മാര്‍ക്കുള്ള നിയന്ത്രണം നിലനില്‍ക്കും. അതിര്‍ത്തിയില്‍ പരിശോധന ശക്തമാണ്. റഷ്യ മ്പൂര്‍ണ യുദ്ധംആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സെലന്‍സ്‌കി ഉക്രെയ്നില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. നിലവില്‍ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ നിന്നും കേവലം എട്ട് കിലോമീറ്റര്‍ അകലെയാണ് റഷ്യന്‍ സൈന്യമുള്ളത്. ഇവിടെയുള്ള വോര്‍സല്‍ ഗ്രാമം സൈന്യം ഇതിനകം പിടിച്ചെടുത്തു. വോര്‍സല്‍ റഷ്യന്‍ സേനയുടെ കീഴിലായതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനം വളയാനുള്ള മുന്നൊരുക്കത്തിലാണ് റഷ്യ. എന്നാല്‍ അപ്രതീക്ഷിത പ്രത്യാക്രമണങ്ങളിലൂടെ യുക്രെയിന്‍ റഷ്യന്‍ സൈനിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

Related Articles

Back to top button