LatestThiruvananthapuram

കെഎസ്‌ആര്‍ടിസി- സിഫ്റ്റ് സര്‍വ്വീസ് 11 ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

“Manju”

തിരുവനന്തപുരം ; കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്‌ആര്‍ടിസി- സിഫ്റ്റിന്റെ ബസ് സര്‍വ്വീസ് ഏപ്രില്‍ 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവന്‍കുട്ടിയും, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 12 ന് ബാഗ്ലൂരില്‍ നിന്നുള്ള മടക്ക സര്‍വ്വീസ്, ബാഗ്ലൂരില്‍ വെച്ച്‌ വൈകുന്നേരം 3 മണിക്ക് കേരള ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബാഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍, ബാഗ്ലൂര്‍ മലയാളി സംഘടനകളുമായി മന്ത്രി ചര്‍ച്ച ചെയ്യുകയും ചെയ്യും. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച്‌ വാങ്ങിയ 116 ബസുകളില്‍ 99 ബസുകളുടെ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയായി ഇതിനോടകം.

ആനയറയിലെ കെഎസ്‌ആര്‍ടിസി- സിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ച്‌ വരുകയാണ്. ഇവിടെ എത്തിച്ചേര്‍ന്ന 99 ബസുകളില്‍ 28 എ.സി ബസുകളാണ്. അതില്‍ ബസുകള്‍ 8 എണ്ണം എ.സി സ്ലീപ്പറും , 20 ബസുകള്‍ എ.സി സെമി സ്ലീപ്പര്‍ ബസുകളുമാണ്. കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്. ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്ബിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ റിസവര്‍വേഷന്‍ സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും. അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്കാണ് കെഎസ്‌ആര്‍ടിസി – സിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക.

കെഎസ്‌ആര്‍ടിസി- സിഫ്റ്റിന്റെ ബസുകളില്‍ മികച്ച നിലവാരത്തിലുള്ള ഒരു യാത്രാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

Related Articles

Back to top button