LatestThrissur

ഇവര്‍ ജോലിയിലും മംഗല്യത്തിലും ഒരുമിച്ച്

“Manju”

തൃശൂര്‍ : പാസ്സിംഗ് ഒട്ട് പരേഡ് കഴിഞ്ഞ് നിറമനസ്സോടെ വീട്ടിലേക്കു തിരിച്ച കൂട്ടുകാരികളായ ശ്രീലക്ഷ്മിയെയും ആതിരയെയും കാത്തിരിക്കുന്നത് കതിര്‍മണ്ഡപം.
ഇന്നലെ സിവില്‍ എക്സൈസ് ഓഫീസര്‍ കുപ്പായമണിഞ്ഞ ഇരുവരുടെയും വിവാഹം ഇന്നാണ്.
എറണാകുളം മൂവാറ്റുപുഴ പാമ്ബാക്കുട കളപ്പുരയില്‍ വിമല്‍കുമാറിന്റെയും ഷൈലജയുടെയും മകളാണ് ശ്രീലക്ഷ്മി. മലപ്പുറം ഏറനാട് മഞ്ചേരി താണിപ്പാറ വീട്ടില്‍ വേലായുധന്റെയും കാര്‍ത്യായനിയുടെയും മകളാണ് ആതിര. ശ്രീലക്ഷ്മിയെ തൃപ്പൂണിത്തുറ എ.ആര്‍ ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫീസറായ വിവേക് താലി ചാര്‍ത്തും. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറായ വിപിനാണ് ആതിരയുടെ വരന്‍.
ലിറ്ററേച്ചര്‍ ബിരുദാനന്തര ബിരുദധാരിയായ ശ്രീലക്ഷ്മിയും ബി.ടെക്കുകാരി ആതിരയും പൂത്തോള്‍ എക്‌സൈസ് അക്കാഡമിയിലെ എട്ടു മാസത്തെ പരിശീലനത്തിനിടെയാണ് അടുത്ത സുഹൃത്തുക്കളായത്. പരിശീലനത്തിനിടെ വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തീയതി കുറിച്ചപ്പോള്‍ ഇരുവര്‍ക്കും ഒരേ നാള്‍.
പരേഡ് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥരുടെ ആശീര്‍വാദം വാങ്ങിയാണ് പുതു ജീവിതത്തിലേക്ക് യാത്രയായത്. ഇരുവരുടേയും കുടുംബാംഗങ്ങളും പാസിംഗ് ഔട്ട് പരേഡ് കാണാനെത്തിയിരുന്നു.

Related Articles

Back to top button