IndiaLatest

വളര്‍ത്തുനായ്ക്കളെ ചൊല്ലി വഴക്ക്: അയല്‍ക്കാരെ വെടിവച്ചുകൊന്നു

“Manju”

ഭോപ്പാല്‍: വളര്‍ത്തുനായ്ക്കല്‍ തമ്മിലുള്ള വഴക്ക് അവരുടെ ഉടമകളൂം ഏറ്റുപിടിച്ചതോടെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. രാജ്പാല്‍ സിംഗ് രജാവത്ത് ആണ് അയല്‍വാസികളെ വെടിവച്ച്‌ കൊലപ്പെടുത്തിയത്. ആറ് പേര്‍ക്ക് പരിക്കേറ്റു.ഒരു സ്വകാര്യ ബാങ്കിലെ സെക്യുരിറ്റി ഗാര്‍ഡ് ആണ് രാജ്പാല്‍ സിംഗ്. കൃഷ്ണ ബാഗ് കോളനിയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെ ഇയാള്‍ തന്റെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങി. ഈ സമയം അയല്‍വാസിയായ വിമല്‍ അച്ചല (35) ഉം ഇതേ വഴിയില്‍ വളര്‍ത്തുനായയുമായി എത്തി. രണ്ട് നായ്ക്കളും കടികൂടിയതോടെയാണ് ദാരുണമായ സംഭവത്തിന് തുടക്കം.നായ്ക്കളെ ചൊല്ലി രാജ്പാല്‍ സിംഗും വിമല്‍ അച്ചലയും വഴക്കിട്ടു. ഇതോടെ രാജ്പാല്‍ സിംഗ് ഓടി വീടിന്റെ രണ്ടാം നിലയില്‍ കയറുകയും തന്റെ തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. തോക്കുമായി താഴേക്ക് വരുന്നതിനിടെ ഇയാള്‍ ആകാശത്തേക്കും വെടിവച്ചൂ. ഇതോടെ തെരുവിലുണ്ടായിരുന്നവര്‍ ബഹളംവച്ചു.സമീപത്തുള്ള ഒരു ഹെയര്‍ സലൂണിന്റെ ബാല്‍ക്കണിയിലേക്ക് കയറിയ രാജ്പാല്‍ സിംഗ്, മറ്റൊരു അയല്‍വാസിയായ രാഹുല്‍ വര്‍മ്മ (27)യയേയും വെടിവച്ച്‌ കൊലപ്പെടുത്തി. തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് നേരെയും ഇയാള്‍ വെടിവയ്ക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സ്ഥലത്തെത്തിയ പോലീസ് രാജ്പാല്‍ സിംഗിനെയും മകന്‍ സുധീറിനേയും ബന്ധുവായ ശുഭത്തേയും കസ്റ്റഡിയിലെത്തു. ഗ്വാളിയോര്‍ സ്വദേശിയാണ് രാജ്പാല്‍ സിംഗ്. ബാങ്കില്‍ സെക്യുരിറ്റി ജോലിക്കായാണ് ഇയാള്‍ ഇന്‍ഡോറില്‍ എത്തിയത്. തോക്ക് ലൈന്‍സുള്ളതിനാലാണ് ഇയാളെ ജോലിക്കെടുത്തതും.

Related Articles

Back to top button