LatestThiruvananthapuram

ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ധനുവച്ചപുരം ഗവണ്‍മെന്റ് ഐ.ടി.ഐയെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഐ.ടി.ഐ ആക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 കോടി ചെലവില്‍ നിര്‍മിച്ച ഐ.ടി.ഐയിലെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണുണ്ടാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏവരും തിരിച്ചറിയുന്നുണ്ട്. ആറുവര്‍ഷം മുമ്പ് അഞ്ചു ലക്ഷം കുട്ടികള്‍ കൊഴിഞ്ഞുപോയ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇന്നു 10 ലക്ഷം കൂടുതല്‍ കുട്ടികളാണു പുതുതായി വന്നുചേര്‍ന്നത്.

2016നു മുന്‍പു പൊതു വിദ്യാഭ്യാസമേഖലയെക്കുറിച്ച്‌ വലിയ തോതില്‍ ആശങ്കപ്പെട്ടിരുന്ന അവസ്ഥയില്‍നിന്ന് ഇന്ന് ഒറ്റ ആളും ആ ആശങ്ക പ്രകടിപ്പിക്കാത്ത നിലയിലേക്കു പൊതുവിദ്യാഭ്യാസമേഖല മാറി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച്‌ പഠിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ എത്തുകയാണെണെന്നും മുഖ്യമന്ത്രി ചൂിക്കാട്ടി.

വിദ്യാഭ്യാസ മേഖലയിലെ വമ്പിച്ച മാറ്റം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല അക്കാദമിക ഗുണനിലവാരം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അക്കാദമിക നിലവാരം ഇനിയും വര്‍ധിപ്പിക്കണം. ഈ മാറ്റത്തിന്റെ ഭാഗമാണ് ഐ.ടി.ഐകളിലും സംഭവിക്കുന്നത്. സെന്റര്‍ ഓഫ് എക്‌സലന്‍സ്, .എസ്.ഒ അംഗീകാരങ്ങള്‍ നേരത്തെ നേടിയിട്ടുള്ള ധനുവച്ചപുരം ഐ.ടി.ഐയുടെ മാസ്റ്റര്‍ പ്ലാനിന് 65 കോടിയാണ് അനുവദിച്ചത്.

ഇത്ര വലിയ തുക അനുവദിക്കുന്നത് മുന്‍പ് ആലോചിക്കാന്‍ പറ്റുമായിരുന്നില്ല. പക്ഷേ, മാറ്റം ആവശ്യമാണ്. മാറ്റം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ്. അവരുടെ ഭാവിയാണ് മാറ്റത്തിലൂടെ നാം കരുപ്പിടിപ്പിക്കുന്നത്. അതിന് വിദ്യാലയങ്ങളില്‍ നിന്നാണ് തുടക്കം കുറിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നാടിനെ കൂടുതല്‍ മികവോടെ വരും തലമുറയ്ക്ക് ഏല്‍പ്പിക്കലാണ് നമ്മുടെ ഉത്തരവാദിത്തം. ഇവിടത്തെ ഏതു കുഗ്രാമത്തിലുള്ള കുട്ടിക്കും ലോകോത്തര വിദ്യാഭ്യാസം നല്‍കാന്‍ കഴിയണം. അതു നാടിന്റെ ബാധ്യതയാണ്. സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, .ടി.ഐകള്‍, കോളജുകള്‍, യൂണിവേഴ്‌സിററികള്‍ എന്നിവ അതിനനുസരിച്ച്‌ കാലാനുസൃതമായി മാറേതുണ്ട്. ഇതാണ് വരുംതലമുറ ആഗ്രഹിക്കുന്നത്. ഇങ്ങനെയാണ് നവകേരളം യാഥാര്‍ഥ്യമാകുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍ദാതാക്കളെ ഐ.ടി.ഐകളുമായി നേരിട്ടു ബന്ധപ്പെടുത്തുന്ന രീതിയില്‍ മാറ്റം ആവശ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ആര്‍ട്ടിഫിഷല്‍ ഇന്റെലിജന്‍സ്, മെഷീന്‍ ലേണിംഗ് പോലുള്ള പുതിയ കോഴ്‌സുകള്‍ കൊണ്ടുവരാന്‍ കഴിയണം. വിദ്യാഭ്യാസ രംഗത്തെ അടിമുടി ഉടച്ചുവാര്‍ത്ത് ആധുനികവും കാലാനുസൃതവുമായ കോഴ്‌സുകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂിക്കാട്ടി.

20 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ലോകോത്തര നിലവാരമുള്ള വര്‍ക് ഷോപ്പുകള്‍, ലാബ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ അടങ്ങിയതാണ് ധനുവച്ചപുരം ഐ.ടി.ഐയിലെ പുതിയ ബ്ലോക്ക്. അന്തര്‍ദേശീയ നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍, വിദേശ കമ്പനികളടക്കം പങ്കെടുക്കുന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റ്, പരിഷ്‌ക്കരിച്ച സിലബസ്, മികച്ച പ്ലേസ്‌മെന്റ് സെല്‍, .ടി.ഐയും വ്യവസായ മേഖലയുമായുള്ള നിരന്തര സമ്പര്‍ക്കം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ധനുവച്ചപുരം ഐ.ടി.ഐ വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍.

 

Related Articles

Back to top button