InternationalLatest

മന്ത്രാലയം പച്ചക്കറി നശിപ്പിച്ചു

“Manju”

ദോഹ: കാര്‍ഷിക ക്വാറന്‍റീന്‍ നിയമം, പെസ്റ്റ് ഇന്‍ഫെക്ഷന്‍ കണ്‍േട്രാള്‍ എന്നിവ ലംഘിച്ചതിനാല്‍ 78 ഷിപ്പമെന്റുകളിലായി എത്തിയ 36.68 ടണ്‍ പച്ചക്കറികള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പിടികൂടി നശിപ്പിച്ചു. ജൂലൈയില്‍ 5452 ഷിപ്പ്മെന്‍റുകളിലായി 84712 ടണ്‍ ഇറക്കുമതിചെയ്ത കാര്‍ഷിക ഉല്‍പന്നങ്ങളാണ് രാജ്യത്തെ വിവിധ കസ്റ്റംസ് പോര്‍ട്ടുകളില്‍ മന്ത്രാലയത്തിനു കീഴിലെ അഗ്രികള്‍ചറല്‍ ക്വാറന്‍റീന്‍ ഓഫിസ് പരിശോധനക്ക് വിധേയമാക്കിയത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാലും അഗ്രികള്‍ചറല്‍ ക്വാറന്റീന്‍ നിയമലംഘനം നടത്തിയതിനാലുമാണ് പച്ചക്കറിയുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചത്.കാര്‍ഷികമേഖലയെ കീടബാധയില്‍നിന്ന് തടഞ്ഞുനിര്‍ത്തുന്നതിലെ പ്രാഥമിക പ്രതിരോധ സംവിധാനമാണ് അഗ്രികള്‍ചറല്‍ ക്വാറന്‍റീന്‍. വിദേശങ്ങളില്‍നിന്നെത്തുന്ന കീടങ്ങളില്‍ നിന്നും കീടബാധയില്‍നിന്നും രാജ്യത്തെ കാര്‍ഷികസമ്പത്തിനെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയുമാണ് മന്ത്രാലയത്തിനു കീഴിലെ ക്വാറന്‍റീന്‍ ഓഫിസിന്റെ ദൗത്യം.

Related Articles

Back to top button