InternationalLatest

ലക്കിക്ക് രക്തം നല്‍കാനെത്തിയത് അഞ്ചുനായ്ക്കള്‍

“Manju”

ദുബൈ: വെടിയേറ്റ നായെ രക്ഷിക്കാന്‍ എത്തിയത് അഞ്ചു നായ്ക്കള്‍. വേട്ടക്ക് ഉപയോഗിക്കുന്ന സലൂക്കി ഇനത്തില്‍ പെട്ട നായെ ദിവസങ്ങള്‍ക്ക് മുമ്പാണ് ദൈദ് പട്ടണത്തിലെ തെരുവില്‍നിന്ന് വെടിയുണ്ടകളേറ്റനിലയില്‍ കണ്ടെത്തിയതെന്ന് ഉമ്മുല്‍ഖുവൈനിലെ സ്ട്രേ ഡോഗ് സെന്‍റര്‍ സ്ഥാപകന്‍ ആമിറ വില്യം പറഞ്ഞു.തെരുവിലൂടെ കടന്നുപോയ ഒരാള്‍ നായ്ക്ക് പാല്‍ നല്‍കുകയും സ്ട്രേ ഡോഗ് സെന്‍ററിനെ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാരെത്തി റാസല്‍ഖൈമയിലെ ക്ലിനിക്കിലേക്ക് മാറ്റി. മരണമുനമ്പില്‍നിന്ന് ഭാഗ്യത്താല്‍മാത്രം രക്ഷപ്പെട്ട നായ്ക്ക് ‘ലക്കി’ എന്നു പേരിടുകയും ചെയ്തു. എക്സ്റേയില്‍ മൂന്ന് സ്ഥലങ്ങളില്‍ വെടിയേറ്റതായി കണ്ടെത്തി. കഴുത്തിന് സമീപത്ത് പെല്ലറ്റുകള്‍ തുളച്ചുകയറിയ മുറിവിന് പുറമെ മറ്റു പരിക്കുകളും ഭക്ഷണം കഴിക്കാത്തതും മൂലം ആകെ അവശനായിരുന്നു. ഇതോടെ ചികിത്സിച്ച ഡോ. ചെന്‍ജറായി സിഗൗകെ രക്തം കയറ്റണമെന്ന് വിധിയെഴുതുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സെന്‍ററിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ രക്തം അടിയന്തരമായി ആവശ്യമാണെന്ന് പോസ്റ്റിടുകയായിരുന്നു. ഇത് അറിഞ്ഞാണ് ദുബൈയില്‍നിന്ന് വളരെ പെട്ടെന്ന് അഞ്ചു നായ്ക്കളെ റാസല്‍ഖൈമയിലെത്തിക്കുകയായിരുന്നു. ഇവയില്‍നിന്ന് 74 കിലോഗ്രാം ഭാരമുള്ള ‘ബോണി’ എന്ന കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെയാണ് ‘ലക്കി’ക്ക് രക്തംദാനം ചെയ്യാന്‍ തിരഞ്ഞെടുത്തത്. 300 മില്ലി രക്തമാണ് ഇത്തരത്തില്‍ നല്‍കിയത്.

Related Articles

Back to top button