വസീം റിസ്വിയുടെ തലവെട്ടുന്നവര്‍ക്ക് 11 ലക്ഷം : ഹസ്സൻ ജഫാരി
ലക്നൗ : ഖുറാനിൽ നിന്ന് 26 സുക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച യുപി മുൻ ഷിയ ബോർഡ് മേധാവി വസീം റിസ്വിയുടെ തലവെട്ടുന്നവർക്ക് 11 ലക്ഷം രൂപ ഇനം പ്രഖ്യാപിച്ച് ഷിയ അഭിഭാഷകനും ‘ആക്ടിവിസ്റ്റുമായ’ അമീർ ഉൽ ഹസ്സൻ ജഫാരി .
തന്റെ പ്രസ്താവനയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ വസീമിന്റെ തല കൊണ്ടുവരുന്ന ആർക്കും ഈ തുക നൽകുമെന്ന് ജഫാരി ആവർത്തിച്ചു പറഞ്ഞു . ഒപ്പം ഇതിനായി ബാർ അസോസിയേഷനിൽ നിന്ന് പണം ശേഖരിക്കുമെന്നും തുക ശേഖരിക്കാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം മക്കളെ വിൽക്കുമെന്നും ജഫാരി കൂട്ടിച്ചേർത്തു.
ശിരച്ഛേദം ചെയ്യുന്നത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമോ എന്ന് ചോദിച്ചപ്പോൾ , ‘ഖുറാനെ അവഹേളിക്കുന്ന ആർക്കും അതിൽ കുറഞ്ഞ ശിക്ഷയില്ല. ഇന്ത്യയിൽ ശരീഅത്ത് നിയമമായിരുന്നെങ്കിൽ റിസ് വിയെ കല്ലെറിഞ്ഞ് കൊല്ലുമായിരുന്നുവെന്നും ‘ജഫാരി പറഞ്ഞു.
നേരത്തേ, വസീം റിസ് വിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത് മുസ്ലിം മതപണ്ഡിതന് രംഗത്തെത്തിയിരുന്നു. ഇസ്ലാമിക സംഘടനയായ ഷിയാന്‍-ഹൈദര്‍-ഇ-കാരാര്‍ വെല്‍ഫെയര്‍ അസോസിയേഷന് ദേശീയ പ്രസഡിന്റും മതപണ്ഡിതനുമായി ഹസ്നെന്‍ ജാഫ്രി ഡംപിയാണ് റിസ് വിയെ ശിരച്ഛേദം ചെയ്യുന്നയാള്‍ക്ക് 20,000 രൂപയുടെ തുക പ്രഖ്യാപിച്ചത്.