IndiaKeralaLatestThiruvananthapuram

“നീ എനിക്കൊപ്പമില്ലെങ്കില്‍ എന്റെ ഭാഗം ശൂന്യമാണ് “, സുപ്രിയക്ക് പിറന്നാൾ ആശംസകളുമായി പ്രഥ്വിരാജ്;

“Manju”

സുപ്രിയക്ക് പിറന്നാൾ ആശംസകളുമായി പ്രിഥ്വിരാജ്; നീ എനിക്കൊപ്പമില്ലെങ്കില്‍ എന്റെ ഭാഗം ശൂന്യമാണ് . ഹാപ്പി ബര്‍ത്ത് ഡേ പാർട്ണർ

പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇന്ന് സുപ്രിയയ്ക്ക് പിറന്നാൾ ദിനമായിരുന്നു. താരപത്‌നിക്ക് ആശംസ അറിയിച്ച് പൃഥ്വിരാജിന്റെ ആരാധകരെല്ലാം എത്തുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ മുൻപ് നടത്തിയിരുന്ന താരദമ്പതികളുടെ ചിത്രങ്ങളും അഭിമുഖത്തിന്റെ വീഡിയോയുമെല്ലാം വീണ്ടും വൈറലായി മാറുകയാണ്. അഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താരപത്നിയും സജീവമാകാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും പൃഥ്വിക്ക് നല്ല പിന്തുണയാണ് സുപ്രിയ നൽകാറുള്ളത്. പൃഥ്വിരാജ് മുന്‍പ്, തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയയാണെന്ന് പറഞ്ഞിരുന്നു. ഭാര്യയ്ക്ക് പിറന്നാളാശംസയുമായി പൃഥ്വിരാജ് എത്തുകയും ചെയ്തിട്ടുണ്ട്. മല്ലിക സുകുമാരനും മരുമകള്‍ക്ക് സ്‌നേഹാശംസയുമായി എത്തിയിരുന്നു.

അധികം സുഹൃത്തുക്കളുള്ളയാളല്ല താൻ എന്ന് പൃഥ്വിരാജ് മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. സുപ്രിയയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ജീവിതത്തില്‍ എല്ലാ അവസ്ഥകളിലും എന്നെ കണ്ടിട്ടുണ്ട് അവളെന്നും പൃഥ്വി പറഞ്ഞിരുന്നു. നീ എനിക്കൊപ്പമില്ലെങ്കില്‍ എന്റെ ഭാഗം ശൂന്യമാണ് . ഹാപ്പി ബര്‍ത്ത് ഡേ പാര്‍ട്‌നര്‍ എന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത് ഷിയാസ് കരീമായിരുന്നു. സുപ്രിയയ്ക്ക് പിറന്നാളാശംസകളുമായി പിന്നാലെയായി ആരാധകരും എത്തിയിട്ടുണ്ട്. സുപ്രിയയുടെ മനോഹരമായ ചിത്രവും അതോടൊപ്പം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. അമ്മ മല്ലിക സുകുമാരനും മരുമകള്‍ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ മോളൂയെന്നായിരുന്നു മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും മല്ലിക പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button