KeralaLatest

വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

“Manju”

 

ശ്രീജ.എസ്

തിരുവനന്തപുരം: വിശ്വാസ് മേത്ത സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത.

നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് 31-നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്നത്. 1986 ബാച്ച്‌ കേരള കേഡര്‍ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസില്‍ തുടരാനാകും.
ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്നു കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. മടങ്ങിയെത്താന്‍ ഇവര്‍ താത്പര്യം അറിയിച്ചിട്ടില്ല. ഇതിനാല്‍ വിശ്വാസ് മേത്തയ്ക്കു മുന്‍തൂക്കമായി. ആഭ്യന്തര സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷങ്ങള്‍ ശബളം നല്‍കി ഉന്നത തസ്തികയില്‍ നിയമിക്കുന്നതില്‍ ചില മന്ത്രിമാര്‍ക്ക് അടക്കം വിയോജിപ്പുണ്ടെന്നും സൂചനയുണ്ട്. അതിനാല്‍ പുനര്‍നിയമനം പിന്നീടു മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണു വിവരം.

Related Articles

Back to top button