InternationalLatest

അന്താരാഷ്‌ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം

“Manju”

പനാജി : 53-ാം അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 183 അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളാണ് ഗോവയിലെ പനാജിയില്‍ നടക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള നടക്കുന്നത്. ഫ്രാന്‍സാണ് ഇത്തവണ ചലച്ചിത്ര മേളയുടെ ഫോക്കസ് രാജ്യം. ഓസ്‌ട്രേലിയന്‍ ചിത്രമായ അല്‍മ ആന്‍ഡ് ഓസ്‌കര്‍ഉദ്ഘാടനചിത്രവും ക്രിസ്തോഫ് സനൂസിയുടെ പെര്‍ഫെക്‌ട് നമ്പര്‍സമാപന ചിത്രവുമായിരിക്കും.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 25 ചിത്രങ്ങളില്‍ രണ്ടെണ്ണം മലയാളം ചിത്രങ്ങളാണ്. തരൂണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളയ്‌ക്ക, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇവയ്‌ക്കൊപ്പം പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ധബാരി ക്യുരുവിഎന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ഗോത്രവിഭാഗമായ ഇരുളര്‍ മാത്രം അഭിനയിച്ച സിനിമയാണിത്.

ജയ് ഭീം, മേജര്‍, ആര്‍.ആര്‍.ആര്‍, അഖണ്ഡ, ദ കശ്മീര്‍ ഫയല്‍സ് തുടങ്ങിയ സിനിമകളും പ്രദര്‍ശനത്തിനെത്തും. 20 സിനിമകളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള യാനം, അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

കണ്‍ട്രി ഫോക്കസില്‍ ഫ്രാന്‍സില്‍നിന്ന് എട്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മൂന്ന് ഇന്ത്യന്‍ സിനിമകളാണ് മത്സരിക്കുന്നത് അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ . ആനന്ദ് മഹാദേവന്റെ സ്റ്റോറി ടെല്ലര്‍, കമലകണ്ണന്‍ സംവിധാനം ചെയ്ത മങ്കി പെഡല്‍, വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടം നേടിയത്. മേളയില്‍. ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്‌ക്ക് സമ്മാനിക്കും. മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെയും അനുസ്മരിക്കും. മേളയുടെ ഭാഗമായി ഫിലിം ബസാര്‍, പുസ്തകമേള, പരിശീലന ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയവയുണ്ടാകും

Related Articles

Back to top button