KeralaLatestThiruvananthapuram

കണ്ണീരോടെ കര്‍ഷകര്‍; പത്തേക്കര്‍ നെല്‍കൃഷി വെള്ളം കയറി നശിച്ചു;

“Manju”

 

പ ത്തേ ക്ക ർ നെ ൽ കൃ ഷി വെ ള്ളം ക യ റി ന ശി ച്ചു; ക ണ്ണീ രോ ടെ ക ർ ഷ ക ർ |  Paddy field loss in malappuram | Madhyamamകൃഷിഭൂമി വെള്ളം കയറിയ നിലയില്‍

ചങ്ങരംകുളം: കഴിഞ്ഞദിവസം പെയ്ത മഴയില്‍ പന്താവൂര്‍ കക്കിടിക്കല്‍ പാടശേഖരത്തില്‍ 10 ഏക്കറോളം നെല്‍കൃഷി വെള്ളം കയറി നശിച്ചു. ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെ കൃഷി പൂര്‍ണമായും നശിച്ചു. ഇതോടെ ഏറെ പ്രതീക്ഷയില്‍ കൃഷിയിറക്കിയ മുണ്ടകന്‍ കര്‍ഷകര്‍ ദുരിതത്തിലായി.
പാറയില്‍ വളപ്പില്‍ ഇസ്മയിലിന്റെ മൂന്ന് ഏക്കറിലെയും കാവില്‍ വളപ്പില്‍ അബൂബക്കര്‍ ഹാജിയുടെ നാലേക്കറിലെയും തലാപ്പില്‍ മുഹമ്മദ് കുട്ടിയുടെ മൂന്നേക്കറിലേയും ഞാറ് പൂര്‍ണമായും വെള്ളം കയറി നശിച്ചു. പ്രദേശത്തെ തോട് ശുചീകരിക്കാത്തതാണ് വെള്ളം ഒഴിഞ്ഞുപോകാന്‍ തടസ്സമെന്ന് കര്‍ഷകര്‍ പറയുന്നു.
വന്‍ സാമ്പത്തിക നഷ്ടമാണ് വന്നതെന്നും വീണ്ടും നടീല്‍ നടത്തുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും സര്‍ക്കാര്‍ സഹായം ലഭ്യമാക്കാതെ മുന്നോട്ടുപോകാന്‍ പ്രയാസമാണെന്നും കര്‍ഷകര്‍ പറയുന്നത്. നഷ്ടപരിഹാരത്തിനായി കൃഷിഭവനെ സമീപിച്ചപ്പോള്‍ ഒരുമാസമെങ്കിലും ഞാറ് വെള്ളത്തില്‍ മുങ്ങികിടന്ന് നശിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്ന് അധികൃതര്‍ പറഞ്ഞതായി കര്‍ഷകര്‍ അറിയിച്ചു.

സിന്ധുമോള്‍ ആര്‍

Related Articles

Back to top button