InternationalLatest

മൂന്നാമത്തെ ഉന്നത ബുദ്ധനേതാവായി മംഗോളിയന്‍ ബാലനെ തിരഞ്ഞെടുത്ത് ദലൈലാമ

“Manju”

ന്യൂയോര്‍ക്ക് : യു.എസില്‍ ജനിച്ച മംഗോളിയന്‍ ബാലനെ 10ാം ഖാല്‍ഖ ജെറ്റ്‌സണ്‍ ഥാംപ റിംപോച്ചെ ആയി നാമകരണം ചെയ്ത് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പദവിയാണിത്. മാര്‍ച്ച്‌ 8ന് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ വച്ചാണ് എട്ട് വയസുള്ള കുട്ടിയ്ക്ക് ദലൈലാമ പദവി നല്‍കിയതെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെട്ട ദലൈലാമ നിലവില്‍ ഇവിടെയാണ് ജീവിക്കുന്നത്. കുട്ടിയ്ക്ക് ഒരു ഇരട്ട സഹോദരന്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മംഗോളിയന്‍ പാര്‍ലമെന്റിലെ മുന്‍ അംഗത്തിന്റെ ചെറുമകനുമാണ് ഈ കുട്ടി.

അതേ സമയം, ചൈനയെ പ്രകോപിപ്പിക്കുന്നതാണ് ഈ നീക്കം. തങ്ങളുടെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്നാണ് ചൈനയുടെ നിലപാട്. 1995ല്‍ ദലൈലാമ 11ാം പഞ്ചന്‍ ലാമയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അന്ന് ആറ് വയസുണ്ടായിരുന്ന പഞ്ചന്‍ലാമയേയും കുടുംബത്തെയും ചൈനീസ് ഭരണകൂടം തട്ടിക്കൊണ്ടുപോവുകയും പകരം തങ്ങളുടെ നോമിനിയെ പഞ്ചന്‍ ലാമയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഈ പഞ്ചന്‍ലാമയ്ക്ക് എന്ത് സംഭവിച്ചെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. ടിബറ്റന്‍ ബുദ്ധമതത്തില്‍ ദലൈലാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന പദവിയാണ് പഞ്ചന്‍ ലാമയുടേത്. പഞ്ചന്‍ലാമ ജീവനോടെയുണ്ടെന്നും ബിരുദധാരിയായ അദ്ദേഹം ഇന്ന് സാധാരണ ജീവിതം നയിക്കുകയാണെന്നുമാണ് ചൈനയുടെ വിശദീകരണം.

 

Related Articles

Back to top button