KeralaLatestThiruvananthapuram

രാത്രിമുഴുവന്‍ ഫോണില്‍ സംസാരം, മാതാപിതാക്കള്‍ വഴക്കുപറഞ്ഞത് സഹിക്കാതെ വീടുവിട്ടിറങ്ങി, പിന്നീട് കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയില്‍- നടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും

“Manju”

പെരുവ: രാത്രി ഉറങ്ങാതെ ഫോണില്‍ സംസാരിച്ചിരുന്ന യുവാവിനെ മാതാപിതാക്കള്‍ വഴക്കു പറഞ്ഞ് ഫോണ്‍ പിടിച്ചുവാങ്ങി ഉറങ്ങാന്‍ നിര്‍ദ്ദേശിച്ചു. ക്ഷുഭിതനായ യുവാവ് മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ട് പുറത്തിറങ്ങിയ യുവാവിനെ പിറ്റേദിവസം കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയില്‍. ..എന്‍. ഇന്ത്യാ ലിമിറ്റഡ് ജീവനക്കാരന്‍ ലിഖില്‍ ജോസഫ് (28) ആണ് മരിച്ചത്.

രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്ന ലിഖിലിനെ പിതാവ് ജോസഫ് ഫോണ്‍ പിടിച്ചുവാങ്ങി വഴക്കു പറയുകയും ഉറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് ലിഖില്‍ വീട്ടുകാരോട് വഴക്കിട്ട് രാത്രിയില്‍ തന്നെ വീടുവിട്ടിറങ്ങിപ്പോയി. രാവിലെ അഞ്ചോടെ പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിനും തടിമില്ലിനും മദ്ധ്യേ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീട് വിട്ടിറങ്ങിയതിനെ തുടര്‍ന്ന് പോലീസില്‍ അറിയിച്ചെങ്കിലും അന്വേഷണത്തിനിടയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പെള്ളലേറ്റ ലിഖിലിനെ എറണാകുളത്തെ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Back to top button