തിരുവനന്തപുരം: 39-ാം സന്ന്യാ ദീക്ഷാവാർഷികത്തിന്റെ ഭാഗമായി ഇന്നലെ തിങ്കളാഴ്ച മുതല്‍ വിവിധ ആശ്രമം ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് സത്സംഗങ്ങൾ ആരംഭിച്ചു.
തലശ്ശേരി ഏരിയയിൽ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ സന്യാസി ദീക്ഷാ സത്സംഗം ഇന്ന് ആരംഭിച്ചു. വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയർ കൺവീനർ രാജീവൻ ടി സ്വാഗതം പറഞ്ഞു. ഏരിയ ഇൻചാർജ് സ്വാമി ആത്മബോധജ്ഞാനതപസ്വി, ജനനി രമ്യ പ്രഭ ജ്ഞാനതപസ്വിനി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
വള്ള്യായി യൂനിറ്റിൽ ബാലൻ കെ.പി, ചന്ദ്രലേഖ ആർ എന്നിവർ അനുഭവം പങ്കു വെച്ചു. വി.എസ്.എൻ.കെ സീനിയർ കൺവീനർ പ്രേമരാജൻ പി കൃതജ്ഞത രേഖപെടുത്തി.
തൃശ്ശൂർ ഏരിയയിൽ ഇന്ന് നടന്ന സത്സംഗത്തിൽ ഏരിയ ചീഫ് ജനനി ആദിത്യ ജ്ഞാനതപസ്വിനി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സീനിയർ മാനേജർ രാജൻ സി എസ്സ് അദ്ധ്യക്ഷനായിരുന്നു.
ബിനോജ് എം ആർ സ്വാഗതം ആശംസിച്ച യോഗത്തിൽ മുരുകൻ വി.സി. അനുഭവം പങ്കുവെച്ചു. പി.എം. സതീശൻ നന്ദി രേഖപ്പെടുത്തി.
ചേർത്തല ഏരിയയിൽ നടന്ന സത്സംഗത്തിൽ ഏരിയ ചുമതലക്കാരായ റജി പുരോഗതി, രഘുവരൻ എന്നിവർ സംസാരിച്ചു.
വിശ്വജ്ഞാനമന്ദിരത്തിൽ സന്യാസ വാർഷികത്തോട് അനുബന്ധിച്ച് ഇന്നലെ ( 16/10/ 23) ന് വൈകിട്ട് 8 മണിക്ക് സത്സംഗം നടന്നു. സ്വാമി വന്ദനരൂപൻ ജപ ജ്ഞാന തപസ്വി സത്സംഗത്തിൽ മഹനീയ സാന്നിദ്ധ്യം വഹിച്ചു.
ജുബിൻ ബാബു എം. സ്വാഗതം ആശംസിച്ച സത്സംഗത്തിൽ പവിത്രൻ ടി.പി. , പ്രിയ ഉമേഷ് എന്നീ ആത്മബന്ധുക്കൾ അനുഭവം പങ്കുവെച്ചു. കുമാരി സതുതി ഗുരുഭക്തി ഗാനം ആലപിച്ചു.
ബ്രഹ്മചാരി സ്തുതി സന്യാസ ദീക്ഷാ വാർഷികത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. രമണി പി.ടി. സത്സംഗത്തിൽ കൃതഞ്ജത രേഖപ്പടുത്തി.9 മണിക്ക് പ്രാർത്ഥനയോടെ സത്സംഗം ഗുരുപാദങ്ങളിൽ സമർപ്പിച്ചു.
കേന്ദ്രാശ്രമമായ പോത്തൻകോട് ഇന്ന് സത്സംഗം രണ്ടാം ദിവസമായിരുന്നു.ഓക്ടോബർ 24 ന് 22 ബ്രഹ്മചാരിണിമാർക്ക് ഗുരുസ്ഥാനീയ സന്ന്യസ്ത വസ്ത്രം നൽകും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പൊതുസമൂഹം പുതിയ സന്ന്യസ്ഥർക്ക് ആശംസയർപ്പിക്കും.