KeralaLatest

വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇ-ബസ് നഷ്ടം; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കുമെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. മുന്‍ഗാമിയായ ആന്റണി രാജു കെ.എസ്.ആര്‍.ടി.സി.യില്‍ വരുത്തിയ പരിഷ്‌കാരങ്ങളെയാണ് കെ.ബി. ഗണേഷ്‌കുമാര്‍ തള്ളിയത്.

മുന്‍മന്ത്രി ആന്റണിരാജുവും, കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റും ലാഭകരമെന്ന് അവകാശപ്പെട്ട പദ്ധതിയാണിത്. ‘വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്. യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. കിലോമീറ്ററിന് 28 രൂപെവച്ച് സ്വിഫ്റ്റിന് വാടക കൊടുക്കണം. ഇനി ഇ-ബസുകള്‍ വാങ്ങില്ല. നിലവിലുള്ളവ പുനഃക്രമകരിക്കാന്‍ നേരിട്ട് ഇടപെടും.” -ഗണേഷ്‌കുമാര്‍ പറഞ്ഞു.

പദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ബസുകളുടെ ആയുസ്സിലും മന്ത്രി സംശയമുന്നയിച്ചു. ”ഇവ എത്രനാള്‍ പോകുമെന്ന കാര്യം ഉണ്ടാക്കിയവര്‍ക്കുപോലും അറിയില്ല. ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാനാകുകുമോ?” – ഗണേഷ്‌കുമാര്‍ ചോദിച്ചു.”ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇ-ബസുകള്‍ 10 രൂപ ടിക്കറ്റില്‍ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുണ്ട്.” -ഗണേഷ്‌കുമാര്‍ .

 

Related Articles

Back to top button