ജയ്പൂര്‍: ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വന്‍ അഴിച്ച് പണിയാണ് സംസ്ഥാനത്തെ പോലീസ് നേതൃത്വത്തില്‍ വരുത്തിയിരിക്കുന്നത്.ഐജിയും എസ്പിയും ഉള്‍പ്പടെ 32 പോലീസുകാരെ സ്ഥലം മാറ്റി. ഉദയ്പൂരിലെ ഐജിയെയും പോലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. കൊല്ലപ്പെട്ട കനയ്യലാല്‍ സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടും സുരക്ഷാ നല്‍കാതിരുന്നതിലാണ് ഇവരെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.ഉദയ്പൂര്‍ ഉള്‍പ്പടെ 10 ജില്ലകളിലെ എസ്പിമാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കനയ്യലാലിന്റെ കുടുംബത്തെ രാജസ്ഥാന് മുഖമന്ത്രി അശോക് ഗെലോട്ട് സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് നടപടി.
Related Articles
Check Also
Close
-
വന്‍ മയക്കുമരുന്ന് വേട്ട; ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിൽNovember 26, 2020 4:02 PM