ദില്ലി: രാജ്യത്തെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസില്‍ വൻ വര്‍ദ്ധനവ്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് യുപിഐയുടെ കീഴിലുള്ള ഇടപാടുകള്‍ ജൂലൈ മാസത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ജൂണിലെ നേരിയ ഇടിവിന് ശേഷം, ആറ് ശതമാനം വര്‍ധനയാണ് ജൂലൈയില്‍ ഉണ്ടായത്. യുപിഐ പേയ്മെന്റുകള്‍ ജൂണിലെ 934 കോടിയില്‍ നിന്നും ജൂലൈയില്‍ 996 കോടിയായി ഉയര്‍ന്നു.
നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, ഇടപാടുകളുടെ മൂല്യവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് ജൂണിലെ 14.75 ലക്ഷം കോടിയില്‍ നിന്നും 4 ശതമാനം ഉയര്‍ന്ന് 15.34 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇടപാടുകള്‍ 58 ശതമാനം കൂടുകയും ഇടപാട് മൂല്യം 44 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.