കോയമ്പത്തൂര്‍ : പൂജാരിയെന്ന വ്യാജേനയെത്തിദമ്പതികളെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു.തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം. വെല്ലകോയില് ഫര്‍ണിച്ചര്‍ കട നടത്തുന്ന അറുമുഗം (65), ഭാര്യ എ ഈശ്വരി (55) എന്നിവരെയാണ് മുപ്പത്തിയഞ്ചുകാരനായ ശക്തിവേല്‍ അരിവാള്‍ കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈശ്വരി മരിച്ചു.അറുമുഖം ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ പൂജാരിയാണെന്നായിരുന്നു പ്രതി ദമ്ബതികളോട് പറഞ്ഞിരുന്നത്. ചൊവ്വാഴ്ച ഇയാള്‍ ഇവരുടെ വീട്ടില്‍ ഒരു പൂജ നടത്തുകയും ചെയ്തു. ശേഷം ഫര്‍ണിച്ചര്‍ കടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും, അവിടെയും പൂജ നടത്തണമെന്ന് പ്രതി ദമ്ബതികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ മൂന്ന് പേരും കൂടി ഫര്ച്ചര് കടയിലെത്തുകയും, അവിടെവച്ച് പ്രതി ദമ്ബതികളെ അരിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും, പതിനായിരം രൂപയും തട്ടിയെടുത്ത് ഓടിപ്പോകുകയും ചെയ്തു
Related Articles
ഒരു വാക്കും നിരോധിച്ചിട്ടില്ല; ‘അൺപാർലമെന്ററി’ വാക്കുകളെക്കുറിച്ച് വ്യക്തമാക്കി സ്പീക്കർ ഓം ബിർള
July 14, 2022 9:46 PM
കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 135
August 18, 2020 7:25 PM
Check Also
Close
-
ബജാജ് ഫാക്ടറിയിലെ 250 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുJuly 6, 2020 5:17 PM