KeralaLatest

അന്‍സിയുടെ വേര്‍പാടില്‍ ഞെട്ടിത്തരിച്ച്‌ ജന്മനാട്

“Manju”

ആറ്റിങ്ങല്‍: അഭിമാനിക്കാവുന്ന നേട്ടങ്ങളിലേയ്ക്ക് കുതിച്ചുകൊണ്ടിരുന്ന മിസ് കേരള അന്‍സി കബീറിന്റെ (25)​ മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് ജന്മനാട്.
2019 ലെ മിസ് കേരളയായിരുന്നു അന്‍സി. അതിനു ശേഷം മിസ് സൗത്ത് ഇന്ത്യ പട്ടവും ലഭിച്ചിരുന്നു. മിസ് ഇന്ത്യ പട്ടത്തിനായുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സൗന്ദര്യ കലയോടും അഭിനയത്തോടും ഡാന്‍സിനോടും ചെറുപ്പം മുതലേ കമ്ബമുള്ള മകളുടെ ആഗ്രഹങ്ങള്‍ക്ക് മാതാപിതാക്കള്‍ ഒരിക്കലും എതിര് നിന്നിരുന്നില്ല. തിരുവനന്തപുരത്തെ മരിയന്‍ എന്‍ജിനിയറിംഗ് കോളേജില്‍ നിന്നും ഇലക്‌ട്രോണിക്സില്‍ എന്‍ജിനിയറിംഗ് പാസായ ശേഷം ഇന്‍ഫോസിസില്‍ ജോലിനോക്കുകയായിരുന്നു. ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോം പ്രകാരം കൊച്ചിയില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്.
‘പോകാനുള്ള സമയമായി..’ അന്‍സി അവസാനമായി കുറിച്ച വാക്കുകള്‍ ഇതായിരുന്നു
അപകടത്തിന് മണിക്കൂറുകള്‍ക്കു മുമ്ബാണ് ഇന്‍സ്റ്റഗ്രാമില്‍ അന്‍സിയുടെ ഒരു കുറിപ്പ് വന്നത്. ‘പോകാനുള്ള സമയമായി…’ എന്നായിരുന്നു കുറിപ്പ്. ആ വാക്ക് അറംപറ്റിയതുപോലെ ആയതിലുള്ള വിഷമത്തിലാണ് സുഹൃത്തുക്കള്‍. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അന്‍സിയുടെ അപകടമരണം നാട്ടിലറിഞ്ഞത്.
സ്കൂള്‍ പഠനകാലം മുതല്‍ വിപുലമായ സുഹൃത് വലയത്തിന്റെ ഉടമയായിരുന്നു. സൗന്ദര്യ മത്സര രംഗത്തും ഫാഷന്‍ ഡിസൈനിംഗിലും അന്‍സിയുടെ നേട്ടങ്ങളെ അഭിമാനത്തോടെയാണ് വീട്ടുകാര്‍ക്കൊപ്പം കൂട്ടുകാരും കണ്ടത്. അപകട വാര്‍ത്ത അറിഞ്ഞതോടെ ഇന്നലെ രാവിലെ മുതല്‍ അന്‍സിയുടെ വീട്ടിലേക്ക് സഹപാഠികളുടെയും സഹപ്രവര്‍ത്തകരുടെയും പ്രവാഹമാണ്.

Related Articles

Back to top button