KeralaLatest

സാലറി കട്ടിന് ഓര്‍ഡിനന്‍സ് കൊണ്ടുവരും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സാലറി കട്ട് കോടതി സ്‌റ്റേ ചെയ്തതോടെ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് അവതരിപ്പിക്കും.

കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമപരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്ന് ഉത്തരവില്‍ പറയാതിരുന്നതും കോടതിയിലില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമായി.

ഇതിനെ മറികടക്കാൻ സാലറി മാറ്റിവെക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഓർഡിനൻസാണ് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരിക. ഇത് മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കും.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനില്ലെന്ന് സർക്കാർ പറയുന്നു. ഹൈക്കോടതി ഉത്തരവ് കേന്ദ്രസർക്കാരിനും ബാധകമാണ്. അതിനാൽ കേന്ദ്രസർക്കാർ വേണമെങ്കിൽ അപ്പീൽ പോകട്ടേയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സാലറി മാറ്റിവെക്കൽ നിയമപരമല്ലെന്നാണ് കോടതി പറഞ്ഞത്.

അതിനാലാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. കോടതി തന്നെ സർക്കാരിന് വഴി തുറന്നിരിക്കുകയാണെന്നും ശമ്പളം മാറ്റിവെക്കലിന് സർക്കാരിനെ അധികാരപ്പെടുത്താൻ നിയമം കൊണ്ടുവരുന്നതിന് കോടതി വിധി സഹായകരമായി.

അതിനാലാണ് ഓർഡിനൻസ് കൊണ്ടുവരുന്നതെന്ന് ധനവകുപ്പ് പറയുന്നു. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസം പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കും. ഇത്തരത്തിലാകും ഓർഡിനൻസ് കൊണ്ടുവരിക.

Related Articles

Leave a Reply

Back to top button