KeralaLatest

കയ്യില്‍ ഒന്നുമില്ല എങ്ങനെയെങ്കിലുമൊന്ന് വീട്ടിലെത്തിയാല്‍ മതി

“Manju”

സിന്ധുമോള്‍ ആര്‍

 

മുംബയ്: ലോക്ക് ഡൗണ്‍ കാലത്ത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പലായനങ്ങള്‍ കനിവുള്ളവരുടെ കണ്ണ് നനയിക്കും. മുംബയ് മുതല്‍ ഉത്തര്‍പ്രദേശിലെ ജുവാന്‍പൂരിലേക്ക് എത്താന്‍ ഒരു കുടുംബം സഹിച്ച ത്യാഗം ചില്ലറയല്ല. മൂന്ന് ദിവസം വെള്ളം മാത്രം കുടിച്ച്‌ മുതിര്‍ന്നവര്‍ ജീവന്‍ നില നിറുത്തിയപ്പോള്‍ ഒന്നര വയസുകാരിയ്ക്ക് പാല്‍പ്പൊടി കലക്കിയ വെള്ളം മാത്രമായിരുന്നു കിട്ടിയത്.
ആശിഷ് വിശ്വകര്‍മയും കുടുംബവുമാണ് ഈ ദുരിതം അനുഭവിച്ചത്. വിദ്യാവിഹാറില്‍ മരപണിക്കാരനായിരുന്നു ആശിഷ്. കുടുംബത്തോടൊപ്പം നല്ലസോപരയിലായിരുന്നു താമസം. ലോക്ക്ഡൗണ്‍ നീണ്ടതോടെ ഭക്ഷണത്തിന് പോലും വഴിമുട്ടി. ഇതോടെ ജന്മനാടായ ഉത്തര്‍പ്രദേശിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലേക്ക് പോകുന്ന ഒരു ട്രക്കില്‍ 6000രൂപ നല്‍കി കുടുംബത്തിന് ഇരിപ്പിടമുറപ്പിച്ചു. അന്‍പത് പേരോടൊപ്പം തിങ്ങി നിറ‌ഞ്ഞായിരുന്നു യാത്ര. പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ ട്രക്ക് നിശ്ചയിച്ചതിലും നേരത്തെ പുറപ്പെടുകയായിരുന്നു. ഇതോടെ ഭക്ഷണം കരുതാന്‍ സാധിക്കാത്ത കുടുംബത്തിന് വഴിയരികില്‍ നിന്നും ഒന്നും ലഭിച്ചില്ല. കടുത്ത ചൂടും അനുഭവപ്പെട്ടതോടെ കുഞ്ഞും അവശയായി. നാട്ടില്‍ എത്തിയതോടെ കുടുംബത്തില്‍ അകലം പാലിക്കാന്‍ വയലിലാണ് ഇവര്‍ കഴിയുന്നത്. നാട്ടില്‍ സ്വന്തമായി കൃഷിയൊന്നും ഇവര്‍ക്കില്ല. മുംബയിലെ തൊഴില്‍ മാത്രമാണ് ഇവര്‍ക്ക് അന്നത്തിനുള്ള വഴി. കൊവിഡ് നിയന്ത്രണ വിധേയമായാല്‍ ഉടന്‍ മടങ്ങാനാണ് ഇവര്‍ ഇപ്പോഴും ചിന്തിക്കുന്നത്. ഈ ഗ്രാമത്തിലേക്ക് ദിവസവും നാലോളം ട്രക്കുകള്‍ മുംബയില്‍ നിന്നും തൊഴിലാളികളുമായി എത്തുന്നുണ്ട്.

Related Articles

Back to top button