ജ്യോതിനാഥ് കെ പി
പോത്തൻകോട്: ഉപഭോക്താക്കളുടെ ആകാംഷപൂർണ്ണമായ നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ മറ്റ് ഔട്ട്ലെറ്റുകളോടൊപ്പം പോത്തൻകോട് ബീവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് പ്രവർത്തനം പുനരാരംഭിച്ചു. ജീവനക്കാരെല്ലാം എട്ടു മണിക്ക് മുൻപ് തന്നെ ഹാജരായിരുന്നു.
എന്നാൽ സ്ഥാപനത്തിന് മാനേജറുടെ കയ്യിലുള്ള ആപ്പ് പ്രവർത്തനക്ഷമം അല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഔട്ട്ലെറ്റിനു പുറത്ത് ഒരു മീറ്റർ അകലത്തിൽ ഉപഭോക്താക്കൾക്ക് നിൽക്കാനുള്ള സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്. ഒരു സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.
9 മണിക്ക് മുമ്പ് തന്നെ ഉപഭോക്താക്കൾ എത്തിത്തുടങ്ങി. സോപ്പ് സാനിറ്റസെർ വെള്ളം എന്നിവ പുറത്ത് സജ്ജമാക്കിയിട്ടുണ്ട്. തെർമ്മൽ സ്കാനർ ഉപയോഗിച്ച് ടെമ്പറേച്ചർ പരിശോധിച്ചശേഷമാണ് ഉപഭോക്താക്കളെ ക്യൂവിൽ നിർത്തുന്നത്. ആപ്പിൽ സമയം രേഖപ്പെടുത്താത്ത ഉപഭോക്താക്കളെ പോലീസ് മടക്കി വിടുന്നുണ്ട്.