IndiaLatest

സബര്‍മതി നദിയിലെയും തടാകങ്ങളിലെയും ജലത്തില്‍ കൊറോണ വൈറസ് സാന്നിധ്യം

“Manju”

അഹമ്മദാബാദ്: ഗുജറാത്ത് അഹമ്മദാബാദിലെ സബര്‍മതി നദിയില്‍ നിന്നെടുത്ത ജലത്തിന്റെ സാമ്പിളില്‍ കൊറോണ  വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് . ചന്ദോള, കാന്‍ക്രിയ എന്നീ നഗരങ്ങള്‍ക്ക് സമീപത്തെ തടാകങ്ങളില്‍ നിന്ന് ശേഖരിച്ച ജലസാമ്പിളുകളിലും കൊറോണയുടെ സാന്നിധ്യം കണ്ടെത്തി. ഗാന്ധിനഗര്‍ ഐ.ഐ.ടി, ജവഹര്‍ലാല്‍ നെഹ്റു സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ജല സാമ്പിളുകള്‍ ശേഖരിച്ചത്.തടാകങ്ങളിലെയും നദികളിലെയും കൊറോണയുടെ  സാന്നിധ്യം അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ഐ .ഐ.ടി ഗാന്ധിനഗറിലെ പ്രഫസര്‍ മനീഷ് കുമാര്‍ വെളിപ്പെടുത്തുന്നു.

2019 മുതല്‍ തുടര്‍ച്ചയായി ഇവിടങ്ങളില്‍നിന്ന് ജല സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സബര്‍മതി നദിയില്‍നിന്ന് 694 സാമ്പിളുകളും ചന്ദോളയില്‍നിന്ന് 594 എണ്ണവും കാന്‍ക്രിയ തടാകത്തില്‍നിന്ന് 402 സാമ്പിളുകളും ശേഖരിച്ചു. ജലത്തിലെ കൊറോണയുടെ  സാന്നിധ്യം പഠിക്കാനായി രാജ്യമെമ്പാടും ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ജലത്തില്‍ കൂടുതല്‍ കാലം വൈറസുകള്‍ക്ക് ജീവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ യുപിയിലും ബിഹാറിലും ഗംഗ നദിയിലൂടെ ഒഴുകിയിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയില്‍ ഒഴുക്കി വിട്ടത് .

Related Articles

Back to top button