KannurKeralaLatest

കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന് മതിയായ ചികിത്സ കിട്ടിയിട്ടില്ലെന്ന പരാതിയുമായി കുടുംബം

“Manju”

അനൂപ് എം സി

കണ്ണൂര്‍: കൊവിഡ് ബാധിച്ച് മരിച്ച 28 കാരനായ എക്സൈസ് ജീവനക്കാരന് മതിയായ ചികിത്സ കിട്ടിയിട്ടില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ചികിത്സ കിട്ടുന്നില്ലെന്നും മരിക്കാൻ പോവുകയാണെന്നും പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ സംസാരിക്കുന്ന ഫോൺ റെക്കോർഡ് കുടുംബം പുറത്തുവിട്ടു.
കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ സുനിലിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഐസിയുവിൽ നിന്നും ബന്ധുവിന് സുനിൽ അയച്ച ഓഡിയോ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. ജേഷ്ഠ നോടും ബന്ധുവായ ഒരു സ്ത്രീയോടും സംസാരിച്ചതിൻ്റെ ശബ്ദഖേയാണ് പുറത്ത് വന്നത്. ഉത്തര മലബാർ തെയ്യം അനുഷ്ഠാന സംരക്ഷണ സമിതിയുടെ പിൻബലത്തിലാണ് കുടുംബം രംഗത്തെത്തിയത്. കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച് രണ്ടുദിവത്തിനകം മരിച്ച എക്സൈസ് ഡ്രൈവർക്ക് നൽകിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി സുനിലിന്റെ കുടുംബം എത്തിയത്.

ആരോപണം പരിയാരം മെഡിക്കൽ കോളേജ്  അധികൃതര്‍ നിഷേധിച്ചിരുന്നു. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്നാണ് ഡിഎംഒയും നേരത്തെ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ചയാണ് സുനിൽ മരിച്ചത്. മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന പൂർണ്ണ ആരോഗ്യവാനായ 28 കാരൻ രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മരിച്ചതിൽ ആരോഗ്യ വകുപ്പ് വിശദമായ
അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button