IndiaLatest

ജൂലായ് ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നതായി വിവരം. സര്‍ക്കാരിന്റെ പുതിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ്‌ സോണില്‍ ഉള്‍പ്പെട്ട എല്ലാ വീടുകളിലും ജൂണ്‍ 30നകം പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ജൂലായ് ആറിനകം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ വീടുകള്‍ കയറിയുള്ള പരിശോധന പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാന്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആലോചന നടക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനതോത് തിരിച്ചറിയാന്‍ ജൂണ്‍ 27 മുതല്‍ സീറോ സര്‍വ്വേ ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. എന്‍.സി.ഡി.സിയുമായി ചേര്‍ന്ന് നടത്തുന്ന സര്‍വ്വേയുടെ ഫലം ജൂലായ് പത്തോടെ ലഭിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

രാജ്യതലസ്ഥാനത്ത് ഇതുവരെ 66,602 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2301 മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 3947 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കൊവിഡ് കണാക്കായിരുന്നു ഇത്. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഡല്‍ഹി.

Related Articles

Back to top button