InternationalLatest

വാക്‌സിന്‍ നിര്‍മാണത്തിനായി 1.6 ബില്ല്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച്‌ അമേരിക്ക

“Manju”

സിന്ധുമോള്‍ ആര്‍

വാഷിംഗ്ടണ്‍ : ലോകമെങ്ങും ദിനംപ്രതി വ്യാപിച്ചുവരുന്ന കൊവിഡിനെതിരെ പ്രതിരോധ മരുന്ന് നിര്‍മിക്കുന്നതിനായി 1.6 ബില്ല്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച്‌ അമേരിക്ക. ബയോടെക് കമ്പനിയായ നോവവാക്സ് നിര്‍മിച്ച കൊവിഡ് -19 വാക്സിന്‍ വികസിപ്പിക്കുന്നതിനാണ് അമേരിക്ക ഈ തുക അനുവദിച്ചത്. കൊവിഡ് വാക്സിന്‍ പരിക്ഷണങ്ങള്‍ക്കും മറ്റ് പ്രതിരോധ നടപടികള്‍ക്കുമായി 450 ദശലക്ഷം ഡോളര്‍ നല്‍കുമെന്നും യുഎസ് വ്യക്തമാക്കി. ആരോഗ്യവകുപ്പുമായുളള കരാര്‍ പ്രകാരം നോവവാക്സ് കമ്പനി ഈ വര്‍ഷം അവസാനത്തോടെ 100 ദശലക്ഷം വാക്സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുളള ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡുമായി പങ്കാളിയാകാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് നോവവാക്സ് കമ്പനി സിഇഒ സ്റ്റാന്‍ലി എര്‍ക്ക് പറഞ്ഞു. NVX-CoV2373 എന്നറിയപ്പെടുന്ന വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച നടക്കും.

മനുഷ്യ ശരീരത്തില്‍ കയറി ആക്രമണം നടത്തുന്ന കൊവിഡ് വൈറസുകളെ ഇല്ലായ്മ ചെയ്യാന്‍ ചെറുപ്രാണികളുടെ കോശങ്ങള്‍ ഉപയോഗിച്ചാണ് നോവവാക്സ് മരുന്ന് നിര്‍മിക്കുന്നത്. കൊവിഡിന് വാക്സിന്‍ നിര്‍മിക്കാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നല്‍കിയത് 1.2 ബില്ല്യണ്‍ ഡോളറായിരുന്നു. 2021 ഓടു കൂടി ദശലക്ഷകണക്കിന് കൊവിഡ് വാക്സിനുകള്‍ വിതരണം ചെയ്യുകയാണ് ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. കൊവിഡ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെ തടയുന്ന രണ്ട് ആന്റിബോഡികളുടെ സംയോജനമാണ് നോവവാക്സ് കമ്പനി വികസിപ്പിച്ചെടുത്ത മരുന്നിലുളളത്.

Related Articles

Back to top button