InternationalLatest

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന്‍ പരീക്ഷിക്കുന്നത് ഇന്ത്യയില്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കും. ലൈസന്‍സ് ലഭിച്ചാലുടന്‍ രാജ്യത്തു പരീക്ഷണം ആരംഭിക്കുമെന്ന് യുകെയിലെ ഗവേഷകരുമായി പാര്‍ട്ണര്‍ഷിപ്പുള്ള ഇന്ത്യന്‍ കമ്പനി വ്യക്തമാക്കി.

ലോകത്തു കണ്ടുപിടിക്കപ്പെട്ട നൂറു കണക്കിനു കോവിഡ് മരുന്നുകളില്‍ ഒന്നു മാത്രമാണ് ഓക്സ്ഫഡിന്റെത്. ഏപ്രില്‍ 23-നാണ് ഈ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചത്. ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ മരുന്നു പരീക്ഷണങ്ങളും ഇപ്പോള്‍ നടന്നുവരികയാണ്.

ആദ്യ ഘട്ടത്തില്‍ എസെസ് ഡി 1222 എന്ന വാക്സിന്‍ കോവിഡ് രോഗികളില്‍ പരീക്ഷിച്ചപ്പോള്‍ മികച്ച പ്രതികരണമാണു ലഭിച്ചത്. കാര്യമായ പാര്‍ശ്വഫലങ്ങളോ ആന്‍റി ബോഡികളോ ടി സെല്‍ ഇമ്യൂണ്‍ റെസ്പോണ്‍സോ ഉണ്ടായതുമില്ല. ഇതു പരിഗണിച്ചാണു പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതെന്നു ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങളില്‍ പറയുന്നു. വാക്സിനു ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും ഇത് പാരസെറ്റാമോള്‍ നല്‍കിയാല്‍ തീരുന്നതാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണു രാജ്യത്ത് ഓക്സ്ഫഡ് ഗവേഷകരുമായി പാര്‍ട്ണര്‍ഷിപ്പിലുള്ളത്. നിലവില്‍ പരീക്ഷണങ്ങള്‍ക്കു മികച്ച ഫലമാണ് ലഭിക്കുന്നതെന്ന് കമ്പനി മേധാവി അദാര്‍ പൂനവാല പറഞ്ഞു.

Related Articles

Back to top button