KannurKeralaLatestMalappuramThiruvananthapuramThrissur

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ല

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈയാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. നിലവിലെ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ നടപ്പാക്കേണ്ട എന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ താരതമ്യേന കുറവാണ്. രോഗമുക്തിയും നല്ലനിലയ്ക്കാണ് ഉള്ളത്.

ഇന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ആവശ്യമില്ലെന്നാണ് അറിയിച്ചത്. നിലവിലെ ക്ലസ്റ്റര്‍ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ചൂണ്ടിക്കാട്ടി. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനാല്‍ ഉടന്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. എന്നാല്‍ അത്തരമൊരു ഘട്ടം ഉണ്ടായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, കാര്‍ഷിക മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒന്നാകുമെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പൊതു അഭിപ്രായം.

സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം പോകരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമാന നിര്‍ദേശമാണ് സിപിഎമ്മും മുന്നോട്ട് വച്ചത്. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗുണകരമല്ല എന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തല്‍. കേരളം മുഴുവന്‍ അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

ബിജെപിയും സിപിഐയും സമ്പൂര്‍ണ അടച്ചിടല്‍ വേണ്ട എന്ന നിലപാടിലായിരുന്നു. ഇതോടെയാണ് അടച്ചിടല്‍ വേണ്ട എന്നത് യോഗത്തിന്റെ പൊതുവികാരമായി മാറിയത്. ഈ വികാരത്തിന് ഒപ്പം നില്‍ക്കുന്നു എന്നായി മുഖ്യമന്ത്രി നല്‍കിയ മറുപടി. സമാന നിര്‍ദേശമാണ് സിപിഎമ്മും മുന്നോട്ട് വച്ചത്. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗുണകരമല്ല എന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തല്‍. കേരളം മുഴുവന്‍ അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

ബിജെപിയും സിപിഐയും സമ്പൂര്‍ണ അടച്ചിടല്‍ വേണ്ട എന്ന നിലപാടിലായിരുന്നു. ഇതോടെയാണ് അടച്ചിടല്‍ വേണ്ട എന്നത് യോഗത്തിന്റെ പൊതുവികാരമായി മാറിയത്. ഈ വികാരത്തിന് ഒപ്പം നില്‍ക്കുന്നു എന്നായി മുഖ്യമന്ത്രി നല്‍കിയ മറുപടി.

Related Articles

Back to top button