IndiaLatest

ലഫ്റ്റനന്‍റ് ഗവര്‍ണറായി മനോജ് സിന്‍ഹ ചുമതലയേറ്റു

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മു-കശ്മീരിന്റെ ലഫ്റ്റനന്‍റ് ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജമ്മു-കശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ആഗസ്റ്റ് അഞ്ച് ജമ്മു-കശ്മീരിന്റെ ചരിത്രത്തിലെ നിര്‍ണായക ദിനമാണെന്ന് സിന്‍ഹ പറഞ്ഞു. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ജി.സി. മുര്‍മു രാജിവെച്ചതിനെ തുടര്‍ന്നാണ് സിന്‍ഹയുടെ നിയമനം. മുര്‍മുവി നെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി നിയമിച്ചു.

ഒന്നാം മോദി സര്‍ക്കാരില്‍ വാര്‍ത്താവിനിമയ, റെയില്‍വേ സഹമന്ത്രിയായിരുന്നു സിന്‍ഹ. യുപിയിലെ ഘാസിപ്പുരില്‍ നിന്നു 3 തവണ ലോക്സഭയിലേക്കു ജയിച്ചു. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായ ശേഷം ലഫ്റ്റനന്റ് ഗവര്‍ണറാകുന്ന ആദ്യ രാഷ്ട്രീയക്കാരനാണു സിന്‍ഹ.

Related Articles

Back to top button