IndiaKeralaLatest

കാലാവധി കഴിഞ്ഞ ഹെവി ലൈസന്‍സ് റദ്ദാക്കാനും കനത്ത പിഴ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ആവശ്യമില്ലെന്നുകണ്ട് കാലാവധി കഴിഞ്ഞ ഹെവി ലൈസന്‍സ് റദ്ദാക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ കനത്ത പിഴ. കാലാവധി കഴിഞ്ഞ തീയതി മുതല്‍ വര്‍ഷം കണക്കാക്കിയാണ് പിഴ ചുമത്തുക. തുക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുകയുമില്ല. സാധാരണ ലൈസന്‍സുകള്‍ പുതുക്കുന്നതിനാണ് പിഴയീടാക്കാറുള്ളതെങ്കില്‍ ഇപ്പോള്‍ ലൈസന്‍സ് ഉപേക്ഷിക്കാനും പിഴയൊടുക്കണം. ശാരീരിക അവശതകള്‍ മൂലവും മറ്റും വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാനാകാതെ ലൈസന്‍സ് റദ്ദാക്കാനെത്തുമ്പോഴാണ് പിഴഭാരം കാത്തിരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഡ്രൈവിങ് ലൈസന്‍സുകള്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പുതുക്കണം. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1000 രൂപയാണ് പിഴ. കാലാവധി കഴിഞ്ഞ ഹെവി ലൈസന്‍സുകാര്‍ റദ്ദാക്കാനെത്തുമ്പോള്‍ എത്ര വര്‍ഷം കഴിഞ്ഞോ അക്കാലയളവിലെയെല്ലാം തുക അടിസ്ഥാനപ്പെടുത്തി പിഴ നല്‍കണം. 260 രൂപ സറണ്ടര്‍ ചാര്‍ജും. നേരത്തേ ഫീസില്ലാതെ വെള്ളപേപ്പറില്‍ അപേക്ഷിച്ചാല്‍ ലൈസന്‍സ് റദ്ദാക്കി നല്‍കുമായിരുന്നു. ഓണ്‍ലൈന്‍ സംവിധാനമായ സാരഥിയിലേക്ക് മാറിയതോടെ 260 രൂപ സറണ്ടര്‍ ചാര്‍ജ് വന്നു. പിന്നാലെ 1000 രൂപ വീതം പിഴയും.

ഹെവി ലൈസന്‍സ് പുതുക്കാതെയോ റദ്ദാക്കാതെയോ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) ലൈസന്‍സ് പുതുക്കാനാകില്ല. ഇതോടെ ഹെവി ഒഴിവാക്കി എല്‍.എം.വി മാത്രം ഉപയോഗിക്കുന്നവരും പിഴയില്‍നിന്ന് രക്ഷപ്പെടില്ല. റദ്ദാക്കുന്നതിന് പിഴയീടാക്കുന്നത് സോഫ്റ്റ് വെയറിലുള്ള ക്രമീകരണമാണെന്നും ഇത് സംബന്ധിച്ച്‌ പരിശോധിക്കുമെന്നും ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമവശം കൂടി പരിശോധിക്കേണ്ടതുണ്ട്. സാധാരണ പിഴയീടാക്കാറില്ല. എന്നാല്‍, ഇക്കാര്യം ദുരുപയോഗം ചെയ്യുന്നതുണ്ടോ എന്നുകൂടി നോക്കണമെന്നും ഉടന്‍ വ്യക്തത വരുത്തി സര്‍ക്കുലര്‍ ഇറക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button